അച്ഛൻ ഞങ്ങൾക്ക് ചേരുന്ന ഒരു തരത്തിലുള്ളവരുമായേ എന്റെ വിവാഹം നടത്തൂ..”
ശ്യാം അതൊന്നും അത്ര കാര്യമാക്കിയില്ല. അവർ വീണ്ടും കെട്ടിപ്പിടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു.
“ഞാൻ പോകട്ടെ , സമയമായി.”
“ഉം” അവൻ സമ്മതിച്ചു.
താമസിച്ചാൽ പ്രശ്‌നമാണെന്ന് അവനും അറിയാം.
അവൾ പിന്നിലെ വാതിലിലൂടെ മുറ്റത്തിറങ്ങി അവിടെനിന്നും പടികൾ കയറി തൊടിയിലെ മാവുകൾക്കിടയിലൂടെ നടന്നു. അവൻ ആ മുറിയുടെ ജന്നലിലൂടെ ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി. സാധാരണ ഗതിയിൽ ആർക്കും അത് കാണാനൊക്കില്ല. അവൾ ആ പറമ്പിൽ നിന്നും ഇടവഴിയിലേയ്ക്ക് ചാടുന്നത് അവൻ കണ്ടു. ഇനി കുറച്ച് ദൂരം അവളെ കാണാൻ ആകില്ല. അവൻ വീടിനു മുൻഭാഗത്തേയ്ക്ക് വന്നു. അവിടുള്ള മുറിയുടെ ജനലിലൂടെ ശ്രദ്ധിച്ചു. അതാ അവൾ പോകുന്നു. വയലുകൾക്കിടയിലൂടെയുള്ള മൺപാതയിലൂടെ ശാലിനി പോകുന്നത് നോക്കി അവൻ നിന്നു.
അവന്റെ കണ്ണുകൾ നിറഞ്ഞു. എന്തിനാണെന്ന് അവന് മനസിലായില്ല.
ശാലിനി മരങ്ങൾക്കിടയിലൂടെ മറയുന്നതുവരെ അവൻ നോക്കി നിന്നു. സത്യത്തിൽ ആദ്യമായി ഒരു പെണ്ണ് എന്താണെന്ന് അറിഞ്ഞ ദിവസമാണ്, അങ്ങേയറ്റം സന്തോഷിക്കേണ്ടതുമാണ് പക്ഷേ കുറ്റബോധമോ, അനിശ്ചിതത്ത്വമോ അവനെ നോവിച്ചുകൊണ്ടിരുന്നു.
തിരികെ വന്ന് കസേരയിൽ ഇരുന്ന അവന് ഒരു ഉത്‌സാഹവും തോന്നിയില്ല. കഥനം മാത്രം. ഒരു സ്ത്രീ ശരീരം പ്രാപിച്ചത് ഇപ്പോൾ ഒട്ടും ത്രസിപ്പിക്കുന്നതല്ലാതെ തോന്നി. അവളെ വിവാഹം കഴിക്കാൻ സാധിക്കാതെ വന്നാൽ ഇപ്പോൾ കാണിച്ചത് തീർത്തും നീതിക്ക് നിരക്കാത്തതാണ്. പഴയ കറന്റിന്റെ ഫീസ് വച്ചിരിക്കുന്ന ബോർഡിനിടയിലേയ്ക്ക് അവൻ നോക്കി.