പുറത്ത് ആരുടേയോ ശബ്‌ദം കേട്ടു. രണ്ടു പേരും രണ്ട് വഴിക്ക് തെന്നിമാറി. ശാലിനി അടുക്കള വഴി മുറ്റത്ത് ഇറങ്ങി തൊടിയിലേക്ക് പോയി.
ശ്യാം ഒരു മാസികയും കൈയ്യിൽ പിടിച്ച് ഉമ്മറത്തേക്ക് വന്നു.
അന്ന് അതവസാനിച്ചു.
അടുത്ത ദിവസം കൂടുതൽ സംസാരിക്കാൻ അവസരം കിട്ടിയില്ല.
പിന്നീട് ഒരു ദിവസം “എങ്ങനെണ്ടായിരുന്നു അന്നത്തേത്?” എന്ന് ചോദിച്ചപ്പോൾ ഒരു ചമ്മിയ ചിരി ആയിരുന്നു മറുപടി.
രണ്ടുപേർക്കും ഒന്നും ആയില്ല എന്ന് അവർക്ക് ഇരുവർക്കും മനസിലായി.
ഒരുദിനം തങ്കമ്മച്ചേച്ചി മിഷ്യനിൽ തയ്ക്കുകയാണ്. അത് മുൻവശത്തുള്ള മുറിക്ക് അടുത്തായി ഒരു ചെറിയ കുടുസു മുറിയാണ്. അവിടെ കോഴി കയറാതിരിക്കാൻ അകത്തു നിന്നും എപ്പോഴും അടയ്ക്കും. അന്ന് അവർക്ക് ഒരു പിടക്കോഴി ഉണ്ടായിരുന്നു, അത് മുട്ട ഇടുന്നത് ഈ വെട്ടുതുണികൾ കൂട്ടിയിട്ടതിന് അകത്തായിരുന്നു. ആ മുറിയുടെ വാതിൽ തുറന്നാൽ ഉടൻ കോഴി ഹാജരാണ്.
മുറി അങ്ങനെ അടയ്ക്കുന്നതിനാൽ അത് ശ്യാമിനും ശാലിനിക്കും സൗകര്യമായി. ആ വാതിൽ തുറക്കുന്ന സമയം വരെ അവർക്ക് എന്തും ആകാം.
പഴയ വീടിന് പല വാതിലുകളാണ് ഉള്ളത്. പടിഞ്ഞാറ്റേ മുറി എന്നു പറയുന്ന മുറിയുടെ വാതിലിലൂടെ ആണ് എന്നും ശ്യാം വീട്ടിനകത്തേക്ക് വന്നിരുന്നത്. അന്ന് ശ്യാം വരുമ്പോൾ ശാലിനി ഈ മുറിയിൽ ഒരു കട്ടിലിൽ മംഗളവും വായിച്ച് കിടക്കുകയാണ്. രണ്ട് പേരും അർത്ഥഗർഭ്ഭമായി ഒന്നു നോക്കി.