Malayalam Kambikathakal
Kambi Kathakal Kambikuttan

Kambikathakal Categories

പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ.. ഭാഗം – 1


ഈ കഥ ഒരു പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പെണ്ണ് കരുത്തുള്ളവളായില്ലെങ്കിൽ

പെണ്ണ് – ഇന്ന് തിരുവോണം, നാടെങ്ങും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും , സംമ്പൽസമൃദ്ധിയുടെയും ഉത്സവമായ ഓണം ആഘോഷിക്കുന്നു . എല്ലാ മലയാളികളുടെയും നാട്ടിലും, വീട്ടിലും ആരവങ്ങളും ആഘോഷങ്ങളും ചാർത്തി ഓണം കൊണ്ടാടുകയാണ്.

മാവേലി മന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങിക്കഴിഞ്ഞു.
പകിട്ടാർന്ന പൂക്കളും ,പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ ചിങ്ങപ്പുലരി അവൾക്ക് നൽകുന്നത് വേദനാർഹമായ നിമിഷങ്ങളാണ്.

ഓർമ്മകൾ കൂടുകൂട്ടാനും , കൂട്ടുകാരെയെല്ലാമൊന്ന് കാണാനും, ഒന്നുചിരുന്നു വട്ടമിട്ട് സദ്യയുണ്ണാനും, കൈകൊട്ടിക്കളിക്കാനും, ഉഞ്ഞാലാടാനുമൊക്കെ അവളുടെ മനസ്സ് തുടിക്കുകയാണ്.

പക്ഷെ ഇന്നത്തെ മനോഹര സുദിനം ആ വിശാലമായ ഫ്ലാറ്റിന്റെ നാലുചുവരുകൾക്കുള്ളിൽ കഴിച്ചുകൂട്ടാനാണ് അവളുടെ വിധി.

ഇന്ന് അവളുടെ മനസ്സിനെ ഏറ്റവും അധികം വേദനിപ്പിക്കുന്നത് അവളുടെ പ്രിയപ്പെട്ടവർ തന്നെയാണ് . അവളുടെ മാതാപിതാക്കൾ .അവർ രണ്ടുപേരും ജീവിതത്തിൽ അവൾക്കു നൽകിയ ഏറ്റവും വലിയ സമ്മാനമാണ് “ഒറ്റപ്പെടുത്തൽ”.

അവരുടെ ഒറ്റപ്പെടുത്തലിൽ അവളുടെ സ്വപ്നങ്ങളും, മോഹങ്ങളും ചങ്ങലയ്ക്കിട്ട അടിമയെപ്പോലെ ഇരുളിൽ മറഞ്ഞിരുന്നു.

തീർത്തും അർഥശൂന്യമായ ബാല്യമായിരുന്നു അവളുടേത്.
ഒരിക്കലും അവൾ അമ്പിളിയമ്മാവന് വേണ്ടി കരഞ്ഞിട്ടില്ല, കാരണം അവളുടെ അച്ഛൻ അവളെ ഒരിക്കലും മടിയിലിരുത്തി ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെയും, അവർക്കു കാവലായി അരമുറിത്തേങ്ങയുടെ വലുപ്പത്തിൽ പൂർണ്ണ ശോഭയോടെ നിൽക്കുന്ന അമ്പിളിയമ്മാവനെയും കാണിച്ചുകൊടുത്തിട്ടില്ല.

സ്വപ്നങ്ങൾ സത്യമാവണമെന്ന് ഒരിക്കലും അവൾ ആഗ്രഹിച്ചിട്ടില്ല, കാരണം അവളുടെ സ്വപ്നങ്ങൾക്കുമേൽ പുസ്തകത്തിന്റെ ഒരു കൂടാരം തന്നെ അവർ തീർത്തിരുന്നു

പലപ്പോഴും കൊഴിയാൻ മടിച്ച മോഹങ്ങൾ പറിച്ചെറിയുമ്പോൾ, ഒരു തീക്കനലായി അവ, അവളുടെ മനസ്സിൽ പടർന്നു കയറുമായിരുന്നു. അതിൽ അവസാനത്തേതായിരുന്നു ഈ തിരുവോണദിവസവും.

അവൾ ഒരുപാട് ആഗ്രഹിച്ചതാണ് ഈ തിരുവോണദിവസം അച്ഛന്റെയും, അമ്മയുടെയും, ഒപ്പമിരുന്നു ഓണസദ്യയുണ്ണാനും, പിന്നീട് അസോസിയേഷൻ നടത്തുന്ന ഓണാഘോഷപരിപാടികളിൽ പങ്കുചേരാനും
കൂട്ടുകാരോടൊത്ത് ഓണവിശേഷങ്ങൾ പങ്കുവെക്കാനും മറ്റുമായി ഈ നല്ല സുദിനം മറക്കാൻ പറ്റാത്ത ഒന്നാകണമെന്ന്.

പക്ഷെ അവളുടെ പ്രതീക്ഷകൾ എല്ലാം തന്നെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് അമ്മയുടെയും അച്ഛന്റെയും വാക്കുകൾ അവളുടെ മനസ്സിൽ മുറിവേല്പിക്കും വിധം തുളച്ചുകയറിയത്.

കമ്പനിയുടെ എന്തോ അത്യാവശ്യ കാര്യത്തിനായി അവർക്ക് ഇന്ന് തന്നെ ബാംഗ്ലൂർവരെ പോണമെന്ന്. അതുകൊണ്ട് അടുത്ത തവണ ഓണം ഗംഭീരമായി കൊണ്ടാടാമെന്ന സ്ഥിരം പല്ലവിയും.

എന്തെല്ലാം പ്രതീക്ഷകളായിരുന്നു അവളുടെ മനസ്സിൽ, പക്ഷെ അതെല്ലാം ഒറ്റനിമിഷം കൊണ്ട് അസ്തമിച്ചു. ആ വലിയ വിശാലമായ ഫ്ലാറ്റിൽ ഇനി രണ്ടു ദിവസം ഒറ്റയ്ക്ക്.

ഒറ്റയ്ക്ക് നില്ക്കാൻ അവൾക്ക് ഒരു പേടിയും ഇല്ലായിരുന്നു. കാരണം, അവൾ ഇങ്ങനത്തെ സാഹചര്യങ്ങളുമായി ഇതിനോടകം തന്നെ പൊരുത്തപ്പെട്ടുകഴിഞ്ഞിരുന്നു.

ഈ ഓണം അവൾക്ക് സമ്മാനിച്ച ദുർവിധിയെക്കുറിച്ച് ഓർത്തപ്പോൾ അവളുടെ കുഞ്ഞു മനസ്സ് തെല്ലൊന്നു തേങ്ങി. പക്ഷെ തന്റെ വിഷമം ഉള്ളിൽ തന്നെ ഒതുക്കിക്കൊണ്ട് അവൾ അവരെ യാത്രയാക്കാൻ പോയി. ഇറങ്ങുമ്പോൾ അമ്മയുടെ വക ഒരു നേർത്ത തലോടൽ.

‘മോളുട്ടി സൂക്ഷിക്കണേ..ഉം.. അമ്മ എത്രയും വേഗം വരാട്ടോ..”
(അങ്ങനെ പറയുമ്പോഴും സുമിത്രയുടെ വാക്കുകൾ ഇടറിയിരുന്നു. പക്ഷെ തനിക്കും രവിയേട്ടനും ഇന്ന് പോയെ മതിയാകു .ഇറങ്ങുമ്പോഴും രവി തന്റെ കഴിവിന്റെ പരമാവധി ഫോണിലുടെ കാര്യങ്ങൾ ഇവിടെ നിന്ന് നിയന്ത്രിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെ അവർ യാത്രയായി. അവൾ ഡോർ ലോക്ക് ചെയ്തു തന്റെ ബാല്കണിയിലേക്ക് പോയി.

‘നിമ്യ ‘ അതായിരുന്നു അവളുടെ പേര്. നഗരത്തിലെ ഏറ്റവും ഉന്നത നിലവാരമുള്ള ഒരു സ്കൂളിൽ പ്ലസ്ടുവിന് പഠിക്കുന്നു.
വിലകൂടിയ വസ്ത്രങ്ങളും, ആഡംബര കാറും, മറ്റുമൊക്കെയായി സുഖ സൗകര്യങ്ങൾ നിരനിരയായി പോവുന്നെങ്കിലും അവളുടെ ജീവിതം നൂലുപൊട്ടിയ ഒരു പട്ടം പോലെ ഏകാന്തതയിൽ അലഞ്ഞു നടക്കുകയാണ്.

രവിയും, സുമിത്രയും പോയതിനു ശേഷം അവൾ നേരെപോയതു ബാൽക്കണിയിലൂടെയുള്ള ദൂരെക്കാഴ്ചകൾ ആസ്വദിക്കാനാണ്. ദൂരെ നോക്കെത്താ ദൂരത്തു പരന്നു കിടക്കുന്ന നീലാകാശം. പക്ഷിക്കൂട്ടങ്ങൾ ഒരു ദിക്കിൽ നിന്നും മറ്റൊരു ദിശയിലേക്ക് പറന്നു പോകുന്നു.

തന്റെ ജീവിതത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ആ പക്ഷിക്കൂട്ടത്തിന്റെ ജീവിതം എത്ര സുന്ദരമാണെന്നു അവൾക്ക് തോന്നിപ്പോയി. എത്ര ഭാഗ്യവാന്മാരാണ് അവറ്റകൾ. ഒരു വിലക്കുകളുമില്ലാതെ ഭൂമിയിലെ ഏതൊരു കോണിലേക്കും സഞ്ചരിക്കാൻ അവർക്ക് കഴിയും.

താഴേക്ക് നോക്കുമ്പോൾ അവിടെ ഉത്സവതുലയമായ അന്തരീക്ഷമാണ് ഒരുക്കിയിരിക്കുന്നത്. രാത്രിയിലെത്തെ പരിപാടികൾക്കായി
വലിയ ഒരു സ്റ്റേജ് തന്നെ ഒരുങ്ങി കഴിഞ്ഞു.

ഇത്തവണത്തെ ഓണാഘോഷം പൊടിപൊടിക്കുമെന്നു കഴിഞ്ഞ കമ്മറ്റയിൽ മാലതി ചേച്ചി പറഞ്ഞിരുന്നതായി അവൾ ഓർക്കുന്നു. വലിയ ഒരു അത്തപ്പൂക്കളം തന്നെ ഒരുക്കിയിട്ടുണ്ട്. പൂക്കളത്തിന്റെ ഭംഗി അവളുടെ കണ്ണുകൾക്ക് നിറമേകി.

താഴെ പോയി നോക്കിയാലോ….!!.
അല്ലെങ്കിൽ വേണ്ട. അവിടെ ചെന്നാൽ പിന്നെ ചോദ്യങ്ങളായി, രവിസാ റെവിടെ….!!, സുമിത്രേച്ചി എന്താ വരാഞ്ഞേ…!!!….സൊസൈറ്റി ലേഡീസിന്റെ കുശുമ്പും, കുത്തിവെച്ച വാക്കുകളും അലസോരപ്പെടുത്തുമെന്നതിനാൽ അവൾ അവിടെത്തന്നെ നിന്നു .

അല്ലേലും ഇവറ്റകൾ മറ്റുള്ളവരുടെ കാര്യങ്ങളിൽ ആണല്ലോ കൂടുതലും ശ്രദ്ധ പതിപ്പിക്കുന്നെ. മറ്റുള്ളവരെ വാക്കുകളാൽ മനസ്സിൽ മുറിവേൽപ്പിക്കുന്നത് അവർക്കെന്നും ഒരു ലഹരിയാണ് . ഒരുപാട് തവണ അവൾ അത് അനുഭവിച്ചിട്ടുള്ളതുകൊണ്ട് അവൾ അവിടെത്തന്നെ നിന്നു കാഴ്ചകൾ കണ്ടു..
ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞുനോക്കിയത്. നോക്കുമ്പോൾ ഗായത്രിയാണ്. ഇന്ന് രാത്രിലത്തെ ഓണാഘോഷപരിപാടിയിൽ തങ്ങൾ അവതരിപ്പിക്കേണ്ട ഡാൻസിന്റെ അവസാനഘട്ട റിഹേഴ്സലിന് ചെല്ലാൻവിളിച്ചതാണവൾ.

‘ഹലോ….എടാ.. നീ വരുന്നില്ലേ..’

‘ ഇല്ലടാ…ഞാൻ വരുന്നില്ല..എനിക്കെന്തോ ..ഒരു മൂഡില്ല..’

‘ നീ അങ്ങനെ പറയല്ലേ… ഈ അവസാന നിമിഷം കൊണ്ട്…നമ്മൾ എന്ത് ചെയ്യാനാ….’

‘ ഞാൻ വരുന്നില്ല … എന്നെ വിട്ടേക്ക്…’

അവൾ കടുത്ത ഭാഷയിൽ പറഞ്ഞു

‘ ഓഹോ….അങ്ങനെയാ.. ..ശെരി നീ വരണ്ട…ഇനി മേലിൽ നമ്മൾ തമ്മിൽ സംസാരിക്കേണ്ട….കേട്ടോ….’

ഗായത്രി അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു

തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗായത്രിയോട് അങ്ങനെ പറയേണ്ടി വന്നതിൽ അവളുടെ മനസ്സ് തകർന്നു പോയിരുന്നു.

എന്നും തന്റെ ഏകാന്തതയിൽ ഒരൽപം ആശ്വാസം തരുന്നത് അവളുടെ ഫ്രണ്ട്ഷിപ്പ് ആയിരുന്നു. ആ സൗഹൃദമാണ് തനിക്കു നഷ്ട്ടമായതെന്നോർത്തപ്പോൾ അവളുടെ മനസ്സ് ഏങ്ങലടിച്ചു.

അവൾ നേരെ തന്റെ മുറിയിലേക്ക് പോയി.

അവളുടെ വിഷമങ്ങളിൽ ഇപ്പോഴും പങ്കുചേരുന്ന തലയിണയെ കെട്ടിപ്പിടിച്ചു അവൾ കരഞ്ഞു. മനസ്സിലെ വിഷമം അത് ഹൃദയത്തിൽ വിങ്ങലായി.
ആ വിങ്ങൽ മിഴിനനയിച്ചുകൊണ്ട് അവിടമാകെ നനഞ്ഞു. പലപ്പോഴും അവൾ വിശ്വസിക്കും അവളെ ഓർക്കാൻ കുറെ ഹൃദയങ്ങൾ ഉണ്ടെന്ന്, പക്ഷെ പലതവണ ജീവിതം അവളെ പഠിപ്പിച്ചു അതൊക്കെ വെറും സങ്കല്പങ്ങളാണെന്ന് . എന്തൊക്കെയോ ആലോചിച്ചു അവൾ മയക്കത്തിലേക്ക് തെന്നി വീണു .

മറ്റൊരിടത്ത്

‘മജീദിക്കാ …എന്നാ…ഞാൻ ഇറങ്ങട്ടെ…!!!

‘ അഹ്… നീയിറങ്ങിക്കോ മോനെ ….പിന്നെ നീ ആ ചാരിച്ചിറ വഴിയല്ലേ പോണേ ….!

‘ അതെ ഇക്ക… ന്താ….കാര്യം …!

‘എടാ, അവിടെ യുവധാരയിൽ ഒരു order ഉണ്ട് . നിനക്കൊന്ന് കൊടുക്കാവോ..നിന്റെ റൂട്ട് അല്ല ന്നാലും….!

‘ അതിനെന്താ ഇക്ക…ഇങ്ങു തന്നെ…ഞാൻ കൊടുക്കാം…

‘ദേ… … പാർസൽ… അഡ്രസ്സും , ഫോൺ നമ്പറും ഇതിൽ ഉണ്ട്. ..കേട്ടോ…അപ്പോ ….ഹാപ്പി ഓണം….’

‘ശേരിയിക്ക.. ഹാപ്പി ഓണം…’

‘അളിയാ , ഹരി ..നീയിറങ്ങിയോ….പിന്നെ പാർട്ടിയുടെ കാര്യം അറിയാല്ലോ….!!

‘അതെന്തു ചോദ്യമാട…ഞാൻ ചത്തില്ലേൽ വന്നിരിക്കും..പോരെ…’

‘ഹ..ഹ.. നീ വരുമെന്ന് എനിക്കറിഞ്ഞുടെ..എന്നാലുമൊന്നു ഓർമ്മിപ്പിച്ചതാടാ..’

‘ന്നെ കൂടുതൽ ഓര്മിപ്പിക്കണ്ട…കേട്ടോ….’

‘എടാ….പിന്നെ ഒരു കാര്യം ഞാൻ അറിഞ്ഞു….’

‘എന്തുവാടേ….!!

‘ നമ്മുടെ സ്മിതയുടെ ക്ലിപ്പ് ലീക് ആയെന്നു ഒരറിവ് കിട്ടി . നീയറിഞ്ഞോ…!!

‘ഏയ്…..ഞാൻ ഒന്നും അറിഞ്ഞില്ല…..നീ എങ്ങനെയാ അറിഞ്ഞേ…!

‘ സജിയാണ് പറഞ്ഞത്. ഇനി അവൻ നമ്മളെ ഒന്ന് ഇളക്കി, കലക്കവെള്ളത്തിൽ മീൻപിടിക്കേണ്ട പരിപാടിയാണോന്നു അറിയില്ല….’

‘ഞാൻ വിവേകിനെ വിളിക്കട്ടെ. ഇനി അവന്റെ കയ്യെന്നു വല്ല അബദ്ധവും….’

ഹം…എന്തായാലും വൈകിട്ട് കാണുമല്ലോ …’

‘ഇനി സത്യമായിരിക്കുവോ ടാ…
അത് പുറത്തായാൽ പെണ്ണ് കേറി തൂങ്ങും. പിന്നെ അറിയാമല്ലോ ബലാത്സംഗമാ കേസ്സ്. ‘

‘ അതെനിക്കറിയാടാ, അതോണ്ടല്ലേ കേട്ടയുടൻ നിന്നോട് പറഞ്ഞത്…’

‘ ഒന്നും ഉണ്ടാവില്ല. ഇനി സജി നമുക്കിട്ടു ഒന്ന് എറിഞ്ഞതാണെങ്കിൽ ഇന്നത്തോടെ അവന്റെ കാര്യത്തിൽ തീരുമാനമാക്കാം…പോരെ..!!

‘മതി….എനിക്കത്രേയും മതി…നീയൊരു ഉറപ്പു പറഞ്ഞാൽ പിന്നെ എനിക്കെന്തു പേടി..’

‘എന്നാ ശെരിയെടാ….വൈകിട്ട് കാണാം…’

നിലയ്ക്കാത്ത കാളിങ് ബെൽ കേട്ടാണ് നിത്യ ഉണർന്നത്.

ഉറക്കച്ചുവയോടെ കണ്ണുതിരുമ്മിക്കൊണ്ട് അവൾ കട്ടിലിൽ നിന്നും എഴുന്നേറ്റു . ഒരൽപം വിമ്മിഷ്ട്ടത്തോടെ അവൾ വാതിലിനടുത്തേക്കു നടന്നു .

വാതിൽ തുറന്ന അവൾ കണ്ടത് കയ്യിൽ പാർസലുമായി നിൽക്കുന്ന ഒരു ചെറുപ്പക്കാരനെയാണ് .

‘ആരാ ..’ …ആശ്ചര്യ ഭാവത്തോടെ അവൾ ചോദിച്ചു

‘ഒരു ഊണിന്റെ ഓഡർ ഉണ്ടായിരുന്നു ..mr . രവി….!!..’

‘ ഓ, ഇങ്ങു തന്നേക്കു ….എത്ര രൂപയാ…!

‘ദേ..മാഡം ബിൽ…’

‘ ഓ..താങ്ക്സ് ….ഒരു മിനിറ്റ് വെയിറ്റ് ചെയ്യൂ . ഞാൻ ക്യാഷ് എടുക്കട്ടേ..’

‘ഓക്കേ..മാഡം…’

കാശെടുക്കാനായി അവൾ ചെന്ന് ഹാളിലെ ഡ്രോയർ തുറന്നു നോക്കി . പക്ഷെ അവിടെ കാശൊന്നും ഇല്ലായിരുന്നു. സാധാരണ അത്യാവശ്യ കാര്യങ്ങൾക്കുള്ള കാശ് ഇവിടെ വയ്ക്കുകയാണ് പതിവ്. പക്ഷെ കാശു കാണാത്തതിനാൽ അവൾ തെല്ലൊന്നു ആശങ്കപ്പെട്ടു . പെട്ടന്ന് തന്നെ അവൾ ഫോൺ എടുത്തു അമ്മേം , അച്ഛനേം വിളിച്ചു .

രണ്ടു പേരും ഫോൺ എടുക്കുന്നില്ല. യാത്രയിലാണെങ്കിൽ രവിയും, സുമിത്രയും ഫോൺ എടുക്കാറില്ല. കുറച്ചു കഴിഞ്ഞു തിരികെ വിളിക്കുകയാണ് പതിവ് . അതവൾക്ക് നന്നായി അറിയാവുന്നത് കൊണ്ട് അവൾ ഒരു msg അയച്ചു. എന്നിട്ടു റിപ്ലൈ വാരത്തോണ്ട് ഡ്രോയർ അടച്ചു അവൾ തിരികെ വാതിലിനടുത്തേക്ക് പോയി. (തുടരും )

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)