അവിചാരിത അനുഭവങ്ങൾ !!
അവസാനം ഒരു നെടുവീര്‍പ്പോടെ വിനിലയുടെ മുഖത്തേക്ക് എന്റെ നോട്ടം നീണ്ടതും, അവള്‍ എന്നെത്തന്നെ നോക്കി നില്‍ക്കുന്നത് കണ്ട് ഞാൻ ചമ്മി.
ഞാൻ നോക്കിയതും വിനിലയുടെ മുഖത്തുണ്ടായിരുന്ന നേരിയ നാണം പെട്ടെന്ന് അപ്രത്യക്ഷമായി. എന്നിട്ട് എന്നെ കളിയാക്കും പോലെ അവള്‍ പുരികം ഉയർത്തി. ചമ്മലോടെ ഞാൻ ബൈക്കില്‍ നിന്നിറങ്ങി നടന്നു. അവളും എന്റെ കൂടെത്തന്നെ നടന്നു.
വിനില അവൾടെ അച്ഛനും അമ്മയുടെ കൂടെയായിരുന്നു താമസം. ഇടക്കൊക്കെ ഭർത്താവിന്റെ വീട്ടിലും പോയിട്ട് വരും.
എല്ലാ ഞായറാഴ്ചയും, ഏഴ് കിലോമീറ്റർ അകലെയുള്ള വീട്ടില്‍ നിന്നും വിനില സുമിമോളേയും കൊണ്ട് ഇങ്ങോട്ട് വരുന്നത് പതിവായിരുന്നു. അങ്കിളാണ് രാവിലെ അവരെ ഇങ്ങോട്ട് കൊണ്ട്‌വിടുന്നത്. പക്ഷേ ആറ് മണി കഴിഞ്ഞ് ഞാനാണ് അവരെ എപ്പോഴും തിരികെ കൊണ്ട് വിടുന്നത്.
അവസാനം ഞാൻ സിറ്റൗട്ടിലേക്ക് കേറാന്‍ തുടങ്ങിയതും അവളെന്റെ കൈയിൽ പിടിച്ചെന്നെ നിർത്തി. ഞാനും ചോദ്യ ഭാവത്തില്‍ അവളെ നോക്കി.
“എടാ, ഇപ്പൊ നിങ്ങൾക്ക് കുഞ്ഞ് വേണ്ടന്നാണോ തീരുമാനിച്ചിരിക്കുന്നത്?”
പെട്ടന്ന് ഞാൻ വീട്ടിനകത്തേക്ക് നോക്കി. ആരെയും കണ്ടില്ല.
“അവരൊക്കെ കിച്ചനിലാ..”
വിനില പറഞ്ഞു.
“എന്നോട് സത്യം പറയടാ..! ചെറുപ്പം തൊട്ടേ നിന്റെ ഭാവവും, ചെറിയ ഭാവമാറ്റങ്ങളും വരെ ഞാൻ കണ്ടു വളര്‍ന്നതാ. നിന്റെ ഉള്ളില്‍ എന്തോ മറച്ചുകൊണ്ട് നീ നടക്കുവല്ലേ? നിന്റെ കല്യാണം കഴിഞ്ഞത് തൊട്ടെ ഞാൻ ശ്രദ്ധിക്കുന്നു.. നിന്റെ ഭാര്യയെ കാണുമ്പോഴെല്ലാം ഒരു നിരാശ നിന്റെ മുഖത്ത് മിന്നി മറയാറുണ്ട്. ശെരിക്കും എന്താടാ നിങ്ങടെ പ്രശ്നം..?! ജൂലി എന്തിനാ കരഞ്ഞത്..?”