രതിസുഖസാരേ (ചേച്ചി)
പാസ്പോർട്ട് ഓഫീസിൽ ഞങ്ങൾ തൊട്ടുതൊട്ടാണ് നിന്നത്. ഫോറം പൂരിപ്പിച്ചപ്പോഴും സർട്ടിഫിക്കറ്റിന്റെ കോപ്പി എടുത്തപ്പോഴുമൊക്കെ ചേച്ചിയുടെ കൈ പലപ്പോഴും ഏന്റെ കൈയ്യേൽ തൊട്ടിരുന്നു. ഉച്ചയായപ്പോഴെക്കും പരിപാടി കഴിഞ്ഞു.
ഇനി വീട്ടിൽ ചെല്ലുമ്പോഴേക്കും നേരം ഒത്തിരിയാവും നമുക്ക് എന്തെങ്കിലും കഴിയ്ക്കാം എന്നു ചേച്ചി പറഞ്ഞു. ഞങ്ങൾ ഹോട്ടലിൽ കയറി ബിരിയാണി കഴിച്ചു.
കഴിച്ചുകഴിഞ്ഞപ്പോൾ വെയ്റ്റർ അല്പം ജീരകവും ബില്ലും കൊണ്ടുവന്നു മേശപ്പുറത്ത് വെച്ചിട്ട്പോയി. ചേച്ചി ഉടനേ പേഴ്സ് തുറന്നു ഒരു 500രൂപയുടെ നോട്ട് എടുത്ത് ബില്ലിന്റെകൂടെ വെച്ചു. വെയ്റ്റർ വന്നു രൂപായും ബില്ലും കൊണ്ടുപോയി ബാക്കി കൊണ്ടുവന്നുവെച്ചിട്ട് പോയി.
ചേച്ചി ഉടനേ വെയ്റ്റർക്ക് ടിപ്പ് വെച്ചിട്ട് ബാക്കി എന്നോട് എടുത്തോളാൻ പറഞ്ഞു. “വേണ്ട ” എന്നു ഞാൻ പറഞ്ഞപ്പോൾ ചേച്ചി…. അതെന്താ ഞാൻ മനസ്സോടെ എന്തെങ്കിലും തന്നാൽ സ്വീകരിക്കില്ലേ എന്നു ചോദിച്ചു. അങ്ങനെ ഞാൻ ആ രൂപ എടുത്ത് പോക്കറ്റിൽവെച്ചു നന്ദിയും പറഞ്ഞു. (തുടരും )