മാഞ്ഞു പോയ മഴവില്ല്
അതവന്റെ തീരുമാനമായിരുന്നു, ഇനി മേലിൽ അവനെ ഞാൻ കാണാൻ പാടില്ലെന്നത്. കാരണം, എന്റെ സ്നേഹം അനുഭവിക്കുമ്പോൾ എന്നെ പിരിയുക എന്നത് അവനു അസ്സഹനീയമാണെന്നു പറഞ്ഞു. അവനെ ജീവനായി കണ്ട എനിക്ക് അവനെ വേദനിപ്പിക്കുന്ന ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. അതു കൊണ്ട് അവന്റെ ആവശ്യം ഞാൻ അംഗീകരിച്ചു കൊടുത്തു. വേദനയാൽ എന്റെ നെഞ്ച് പിടഞ്ഞു പിടഞ്ഞു ഒടുവിൽ വേദന അറിയാത്ത ഒരവസ്ഥയിലെക്കെത്തി ചേർന്നു.
കണ്ണുകളിൽ ഇരുട്ട് നിറഞ്ഞു. തുറന്നിരുന്നിട്ടും ഒന്നും കാണാനാകാത്ത ഒരവസ്ഥയിൽ ഞാൻ നടന്നു . ഒരു ചുഴലിക്കാറ്റിന്റെ മൂളൽ എന്റെ തലക്കകത്ത് നിറയുന്ന പോലെ. തിരിഞ്ഞു നോക്കാതെ ഞാൻ നടന്നകന്നു. നെഞ്ചിൽ ഉറഞ്ഞു കൂടിയ വേദനയുടെ ഘനം ദിവസങ്ങളോളം ഞാൻ കരഞ്ഞു തീരത്തു. എന്റെ മുറിയിൽ, എന്റെ വഴികളിൽ, കടല്തീരങ്ങളിൽ അങ്ങനെ എങ്ങോട്ട് തിരിഞ്ഞാലും അവനുമായി ഞാൻ പങ്കുവച്ച നിമിഷങ്ങളുടെ അവശേഷിപ്പുകൾ മാത്രം. ചിതറിയ മനസ്സുമായി മാസങ്ങളോളം ഞാൻ അലഞ്ഞു. എപ്പോൾ എല്ലാം ശാന്തമായി.
ഞാൻ ഇടക്കൊക്കെ ഞാൻ ഒരുമിച്ചു നടന്ന വഴികളിൽ തനിയെ നടക്കാറുണ്ട്. അപ്പോഴൊക്കെ എന്നോടൊത്തു എന്റെ രാഹുലിന്റെ അദൃശ്യ സാമീപ്യം ഞാൻ അനുഭവിക്കാറുണ്ട്. ഞങ്ങൾ ഇരിക്കാറുള്ള കടൽത്തീരത്ത് തനിച്ചിരുക്കുമ്പോൾ മുകളിൾ നീലാകാശത്തിന്റെ താഴവരകളിൽ എങ്ങോ മഴവിൽ ഭംഗിയിൽ രണ്ടു നക്ഷത്ര കണ്ണുകൾ എന്നെ നോക്കി ചിമ്മിയടയുന്നത് ഞാൻ കാണാറുണ്ട്. അതൊരുപക്ഷെ മാഞ്ഞു പോയ എന്റെ മഴവില്ലാകാം.