“ഒന്ന് ശരിയായി കാണാൻ പോലും സാധിക്കാതെ ഞാനെന്തിന് വരണം”
“എങ്കിൽ സന്ധ്യയ്ക്ക് പഴയ കൈയ്യാലയുടെ അടുത്ത് വന്ന് സംസാരിച്ചിട്ട് പൊയ്ക്കോ”
( കയ്യാല എന്നാണ് പറയുന്നത്, കമുക് ബോധപൂർവ്വം അവൾ ഒഴിവാക്കി. അത് ശാലിനിയുടെ ഒരു സ്പെസിഫിക്ക് ആയുള്ള സ്ഥലം ആയതിനാലാണോ? അറിയില്ല)
“ഓ അത് വേണ്ട”
“ഉം അതെന്താ?”
“ഒന്നാമത് സംസാരിക്കാൻ അധികം സമയം കിട്ടില്ല, പിന്നെ ഇരുട്ട് വീണുകഴിഞ്ഞാൽ നിനക്ക് വീട്ടിലേയ്ക്ക് പോകേണ്ടിയും വരും.”
“എങ്കിൽ വരേണ്ട”
“ശരി വരുന്നില്ല”
“ദേഷ്യത്തിലാ”
“ഞാൻ നിർബന്ധിക്കണം, അതല്ലേ സംഗതികളുടെ കിടപ്പ് വശം?”
“അതൊന്നുമല്ല, എനിക്ക് പേടിയായിട്ടാ”
“ഞാൻ പിടിച്ച് തിന്നുകയൊന്നുമില്ല”
“പറയാനൊക്കില്ല, ഒരു കാട്ടുപോത്താണല്ലോ?”
“കാട്ടുപോത്ത് ചിലപ്പോൾ കുത്തിയെന്നും ഇരിക്കും”
ഡബിൾ മീനിങ്ങ് മനസിലാകാഞ്ഞിട്ടാണോ അതോ മനസിലായിട്ടും മിണ്ടാഞ്ഞതാണോ എന്നറിയില്ല, അവൾ അതിന് മറുപടി പറഞ്ഞില്ല.
“ഒരു കാര്യം ചെയ്യ് നാളെ കഴിഞ്ഞ് പകല് ഇവർ ആരും ഇവിടെ കാണില്ല എന്ന് തോന്നുന്നു. അമ്മ ബാങ്കിൽ പോകും, പിന്നെ തയ്ക്കാനുള്ള തുണിയെടുക്കാൻ പോകണം എന്ന് പറഞ്ഞു കേട്ടു. അച്ഛൻ രാവിലെ എന്നും പോകുന്നതുപോലെ പോകും വൈകിട്ടേ വരൂ.”
“ഞാൻ ഒരു 11 മണിക്ക് വരട്ടെ?”
“10 മണിക്ക് വിളിക്ക് ഇങ്ങോട്ട്, വേറാരെങ്കിലും ആണ് ഫോൺ എടുക്കുന്നതെങ്കിൽ കട്ട് ചെയ്തേക്ക്”
എനിക്ക് തുള്ളിച്ചാടാൻ തോന്നി. ഇന്നല്ലെങ്കിൽ നാളെ ഇത് സംഭവിക്കും എന്നറിയാമായിരുന്നു.