ഹർത്താൽ മാറ്റിയ ജീവിതം (Harthal)



Harthal Mattiya Jeevitham

എൻ്റെ പേര് അനുമോൻ. എൻ്റെ വീട് കൊല്ലത്താണ്. ഈ കഥ നടക്കുന്നത് ഞാൻ കണ്ണൂരിൽ ഫസ്റ്റ് ഇയർ എൻജിനീയറിങ് പഠിക്കുമ്പോൾ ആയിരുന്നു. അന്നെനിക്ക് 19 വയസ്സ്, മീശയും താടിയും വരുന്നതെയുള്ളു ഇരു നിറവും സ്ത്രീകളുടെ പോലെയുള്ള എൻ്റെ ശബ്ദവും കുറച്ചു മെലിഞ്ഞ ശരീരപ്രകൃതിയും കാരണം കൂട്ടുകാർ എല്ലാവരും എന്നെ അനുമോളെ എന്നായിരുന്നു വിളിച്ചിരുന്നത്.


അങ്ങനെ ഫസ്റ്റ് സെമസ്റ്റർ പരീക്ഷ ഒക്കെ കയിഞ്ഞ് ഞങ്ങൾക്ക് സെമസ്റ്റർ അവധി കിട്ടി. അതിൻ്റെ സന്തോഷത്തിൽ ഞങൾ റൂം മേറ്റ്സ് എല്ലാവരുംകൂടെ ആരുമറിയാതെ ഉച്ചയ്ക്ക് ബിയർ വാങ്ങി കുടിച്ചു. ഞാൻ ആദ്യമായി ട്ടായിരുന്നു ബിയർ കുടിക്കുന്നത്. അതിനു ശേഷം എല്ലാരും വൈകുന്നേരം തന്നെ വീട്ടിൽ പോകുവാനുള്ള തിരക്കിലായിരുന്നു. പക്ഷേ എനിക്ക് നല്ല തലവേദനയും ക്ഷീണവും വന്നത് കൊണ്ട് ഞാൻ അടുത്ത ദിവസം രാവിലെ പോകുവാൻ തീരുമാനിച്ചു. അങ്ങനെ അവർ എല്ലാവരും യാത്രയായി.

ഞാൻ അന്ന് നല്ലത് പോലെ കിടന്നുറങ്ങി.
അടുത്ത ദിവസം രാവിലെ തന്നെ ഞാൻ ഹോസ്റ്റലിൽ നിന്നും ഇറങ്ങി KSRTC ബസ് സ്റ്റാൻഡിലോട്ട് യാത്രയായി. സ്റ്റാൻഡിൽ ചെന്നപ്പോൾ നല്ല തിരക്ക് ആയിരുന്നു. ആളുകളൊക്കെ തിങ്ങി നിന്നായിരുന്നു ബസിൽ പോയികൊണ്ടിരുന്നത്. അത് കണ്ടപ്പോൾ തന്നെ എങ്ങനേലും അടുത്ത ബസിൽ ഒരു സീറ്റ് പിടിക്കണമെന്ന് ഞാൻ മനസ്സിലുറപ്പിച്ചു. പെട്ടെന്ന് ട്രിവാൻഡ്രം പോവുന്ന ഒരു ബസ് വന്നു എല്ലാവരും തിക്കിത്തിരക്കി കേറുവാൻ തുടങ്ങി.

ഈ ബസിലും സീറ്റ് കിട്ടില്ല എന്ന് ഉറപ്പായതോടെ ഞാൻ തിരക്കിൽ നിന്നും മാറി. പെട്ടെന്ന് ഒരു ചേട്ടൻ ബസിൻ്റെ ഉള്ളിൽ നിന്നും വിളിച്ചുപറഞ്ഞു.മോനെ കേറി വാ ഇവിടെ സീറ്റ് ഉണ്ട്. ഞാൻ എന്തെന്നില്ലാത്ത സന്തോഷത്തിൽ ബസിൽ ചാടികേറി സീറ്റിലിരുന്നു എന്നിട്ട് ആ ചേട്ടനോട് താങ്ക്സ് പറഞ്ഞു.
(ആ ചേട്ടനെ പറ്റി പറയുവാണെങ്കിൽ കാണാൻ സുമുഖൻ ഒരു 6 അടി പൊക്കവും അത്യാവശ്യം നല്ല ബോഡിയുമുണ്ട്.

ഇരുനിറം,കണ്ടാൽ ഒരു 45നും-50നും ഇടയിൽ പ്രായം തോന്നും).
ചേട്ടൻ: ഞാൻ കണ്ടായിരുന്നു മോനെ ബസ് കിട്ടാതെ നോക്കി നിൽക്കുന്നത്.
ഞാൻ: ആണോ, കുറെ നേരമായി ചേട്ടാ നിക്കുന്നു എല്ലാ വണ്ടിയിലും നിറയെ ആളാ അതാ കേറാഞ്ഞെ.

അല്ല എന്താ ചേട്ടൻ്റെ പേര്? ചേട്ടൻ എങ്ങോട്ടാ?
ചേട്ടൻ: എൻ്റെ പേര് ഗോപൻ, എൻ്റെ വീട് തിരുവനന്തപുരത്താ, ഞാൻ ഇവിടെ ഇലക്ട്രിസിറ്റി ബോർഡിലാ ജോലി ചെയ്യുന്നെ. മോൻ്റെ പേരെന്താ ഇവിടെ എന്താ ചെയ്യുന്നേ?
ഞാൻ: എൻ്റെ പേര് അനുമോൻ, ഞാനിവിടെ എൻജിനീയറിങ് പഠിക്കുവാ. വീട് കൊല്ലത്താ.

ഞങൾ പെട്ടെന്ന് തന്നെ കൂട്ടായി,ഒരുപാട് സംസാരിച്ചു കുറച്ചു കഴിഞ്ഞ് ഞാൻ വണ്ടിയിൽ ഇരുന്ന് ഉറങ്ങി പോയി. പെട്ടെന്ന് വണ്ടിയുടെ ചില്ല് പൊട്ടുന്ന ഒച്ച കേട്ടാണ് ഞാൻ ഞെട്ടി ഉണരുന്നത്. നോക്കുമ്പോൾ ബസിൻ്റെ മുമ്പിൽ ഒരുപാട് ആളുകൾ അവർ വണ്ടിയിലേക്ക് കല്ലെറിയുകയും വണ്ടി തല്ലി പൊളിക്കുവാനും തുടങ്ങി ഒന്ന് രണ്ട് കല്ല് എൻ്റെ തലയിലും ദേഹത്തും വന്നു കൊണ്ടു.ഞങൾ പെട്ടെന്ന് വണ്ടിയിൽ നിന്നും ഇറങ്ങി അവിടുന്ന് മാറി.

ഞാൻ: എന്താ ചേട്ടാ ഇത്? നമ്മൾ എവിടെ എത്തി?
ചേട്ടൻ: നമ്മള് തൃശൂരായി,ഇവിടുത്തെ ഏതോ ഒരു നേതാവിനെ ആരൊക്കെയോ വെട്ടി കൊന്നുന്ന്. ഇവർ ഇന്നിവിടെ ഹർത്താലിന് ആഹ്വാനം ചെയ്തേക്കുവാ.
ഞാൻ:അയ്യോ, അപ്പോ ഇന്ന് നമുക്ക് പോവാൻ പറ്റില്ലേ?
ചേട്ടൻ:മോനിത് കാണുന്നില്ലേ. ഇന്ന് പോവാൻ പറ്റുമെന്ന് തോന്നുന്നില്ല. തല നല്ലോണം മുഴച്ചിട്ടുണ്ടല്ലോ. വേദനയുണ്ടോ ഹോസ്പിറ്റലിൽ പോണോ?
ഞാൻ: വേണ്ട ചേട്ടാ. നമുക്ക് എങ്ങനേലും ഇവിടുന്ന് പോവാം.

അങ്ങനെ ഞങൾ അവിടുന്ന് കുറെ നടന്നു ഒരു ബസ് സ്റ്റോപ്പിൽ എത്തി സമയം വൈകുന്നേരം ആയി.കുറെ നേരം ഏതെങ്കിലും വണ്ടി വരുമോ എന്ന് നോക്കി നിന്നു. പക്ഷേ നിരാശ ആയിരുന്നു ഫലം. ഞങൾ അവിടെ ഒരു പെട്ടിക്കടയിൽ കേറി രണ്ട് നാരങ്ങാവെള്ളം കുടിച്ചു.

ഗോപൻ ചേട്ടൻ ഒരു സിഗരറ്റ് വാങ്ങി കത്തിച്ചുകൊണ്ട് ആ കടക്കാരൻ ചേട്ടനോട് ചോദിച്ചു
ചേട്ടൻ: ചേട്ടാ ഇവിടുന്ന് ഇനി വണ്ടി വല്ലതും കിട്ടുമോ തെക്കോട്ട്?
കടക്കാരൻ ചേട്ടൻ: ഇനി ഇന്ന് നിങ്ങള് വണ്ടി ഒന്നും നോക്കണ്ട. കണ്ടില്ലേ നിങ്ങള്.. ഒന്നിനും ഒരു ബോധവുമില്ല എല്ലാം അവരു അടിച്ചു തകർക്കുവാ..പെട്ടിക്കട ആയത് കൊണ്ട് മാത്രമാ അവരൊന്നും ചെയ്യാത്തത്.

ചേട്ടൻ: ചേട്ടാ ഇവിടെ വല്ല മുറിയും കിട്ടുമോ ഇന്ന് തങ്ങാൻ?
കടക്കാരൻ ചേട്ടൻ: ഇവിടുന്ന് ഒരു കിലോമീറ്റർ പോയാൽ ടൗൺ എത്തും അവിടെ ഒരുപാട് ലോഡ്ജും ഹോട്ടലും ഉണ്ട്. അവിടെ ഒന്ന് അന്വേഷിച്ച്നോക്ക്.എന്തേലും വാങ്ങണമെങ്കിൽ ഇവിടുന്ന് വങ്ങിച്ചോ. ടൗണിൽ ചെന്നാൽ കട ഒന്നും കാണില്ല.
ഗോപൻ ചേട്ടൻ ഒരു പാക്കറ്റ് ബ്രെഡും ജാമും വെള്ളവും പിന്നെ ഒരു പാക്കറ്റ് സിഗരറ്റും വാങ്ങി ബാഗിൽ വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *