ആരെ.. എങ്ങനെ ..എവിടെ.. കഥഭാഗം – 3




ഈ കഥ ഒരു ആരെ.. എങ്ങനെ ..എവിടെ സീരീസിന്റെ ഭാഗമാണ് , മറ്റ് 23 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആരെ.. എങ്ങനെ ..എവിടെ

കഥയുടെ ആദ്യ ലക്കവും രണ്ടാമത്തെ ലക്കവും വായിച്ചവർ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ എഴുതണേ.. അപേക്ഷയാണ്..


പോകുന്ന പൊക്കിൽ കണ്ട അവളുടെ നിതംബ വലിപ്പം ആശ്ചര്യപ്പെടുത്തി.

പൂനത്തിനും പിന്നെ ഇവള്‍ക്കും പാരമ്പര്യമായി കിട്ടിയതാണോ ഈ ഹൗസിംഗ്.!!

കിരണ്‍ പെട്ടന്ന് പുറത്തിറങ്ങി.

ഇവളുടെ കെട്ടിയവൻ കുമാറിനെ ചെരിപ്പ് ഊരി അടിക്കണം.

ഇത് പോലെയുള്ള ഒന്നിനെ ഇവിടെ ഇട്ടു വിദേശത്ത് പോയി കിടക്കുന്നു.

നാട്ടില്‍ത്തന്നെ കഴിഞ്ഞ് കൂടാനുള്ള സ്വത്ത് ഉണ്ട്. കാശിനോട് ആര്‍ത്തി ഉള്ളവൻ. അല്ലെങ്കില്‍ ഭാര്യയെ കൊണ്ട് പോകണം. കിരണ്‍ ചിന്തിച്ചു

അമീറിനെപ്പറ്റി ഒന്ന് അന്വേഷണം നടത്താന്‍ കിരൺ തീരുമാനിച്ചു.

പെട്ടെന്ന് അവന്റെ ഉള്ളില്‍ ഒരു വെളിച്ചം മിന്നി. പൂനം പഠിച്ച കോളേജിലാണ് തന്റെ ഒരു സുഹൃത്ത് ലൈബ്രേറിനായി ജോലി ചെയുന്നത്. പേര്‌ മനു ശര്‍മ.

ആള്‍ ഒരു നിമിഷ കവിയാണ്. കവിത പാടി ആള്‍ക്കാരെ കൊല്ലും.

തന്റെ കല്യാണത്തിന് ക്ഷണിച്ചതാണ്. എന്നാൽ ഒരു സാഹിത്യ സമ്മേളനത്തിൽ പങ്കെടുക്കാന്‍ പോയത്കൊണ്ട് അവന്‍ വന്നില്ല.

കിരണും പുനവും പിറ്റേന്ന് വീട്ടില്‍ തിരിച്ചെത്തിയശേഷം സ്വന്തം കൃഷിയിടത്തിൽപോയി തിരികെ വന്നശേഷം, മനുവിനെ തേടി അവന്റെ കോളേജിലേക്ക് പോയി.

ലൈബ്രറിയില്‍ എത്തി. നിമിഷ കവി മേശമേൽ ചാരിയിരുന്നു ഉറങ്ങുന്നു.
കണ്ടപ്പോൾ ചവിട്ടാന്‍ തോന്നിയെങ്കിലും കുലുക്കി വിളിച്ചു..

ഡേ.. മനു..

അളിയാ.. എന്ന് ഒരു അലര്‍ച്ച.

എന്റെ ചെവി പൊട്ടിപ്പൊളിഞ്ഞ ഒരു feeling. പിന്നെ കുറച്ച് കുശലം പറഞ്ഞ ശേഷം ഞാൻ എന്റെ വിഷയം പറഞ്ഞു.

അമീറിനെ കുറിച്ച് തിരക്കി.
അതിനു പ്രതിഫലമായി മനു രചിച്ച ഒരു തല്ലിപ്പൊളി കവിത ഒറ്റക്ക് ഇരുന്നു അവന്റെ വായില്‍ നിന്നും കേള്‍ക്കേണ്ടി വന്നു.

എന്ത് ചെയ്യാം.. റേഡിയോ ആണെങ്കിൽ നമുക്ക് അത് ഓഫ് ചെയ്യാന്‍ സാധിക്കും. ഇവിടെ ആവശ്യം എന്റേതായിപ്പോയി !

പൂനത്തിന് അമീറുമായി ഉണ്ടായിരുന്നത് അതിശക്തമായ പ്രണയമായിരുന്നു.

ഒരു ദിവസം പോലും അവര്‍ക്ക് തമ്മില്‍ കാണാതിരിക്കാനാവില്ല എന്ന സ്ഥിതിയായിരുന്നു.

ഇതര സമുദായത്തില്‍ പെട്ടവര്‍ ആയതുകൊണ്ട് ഇരുവീട്ടുകാരും ശക്തമായി എതിരായിരുന്നു. രജിസ്റ്റര്‍ കല്യാണം കഴിക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, അത് പരാജയപ്പെട്ടു.

പിന്നെ സര്‍വ്വോപരി വീട്ടുകാര്‍ക്കു വേണ്ടി അവരോടുള്ള കടപ്പാടിന് വേണ്ടി അവർ ഇരുവരും പിന്മാറി.

Leave a Reply

Your email address will not be published. Required fields are marked *