ഞാൻ കളിച്ച് പഠിച്ച് തുടങ്ങിയപ്പോൾ
കളി – ആൻറി പോയി കഴിഞ്ഞ് എനിക്ക് ഒരു സുഖവും തോന്നിയില്ല. ഞാനും അമ്മയും മാത്രമായി വീട്ടിൽ, പട്ടാളം ഇടക്കിടെ വീട്ടിൽ വരൂമായിരുന്നു. ‘പട്ടാളം’ എന്ന് പേരുണ്ടെങ്കിലും ഷീലച്ചി ശരിക്കും ഒരു പാവമായിരുന്നു. അന്ന് ഷീലേച്ചിക്ക് ഒരു 24 വയസ്സ് പ്രായം കാണും. ഭർത്താവ് പട്ടാളത്തിലായിരുന്നു.
കൊല്ലത്തിലൊരിക്കൽ വരും. എല്ലാം ചട്-പടേന്നാണ്. വന്നാൽ പിന്നെ നാട്ടിൽ കള്ളുകുടിയുടെ ഒരു ബഹളമാണ്.
പുള്ളിക്കാരൻ പോയിക്കഴിഞ്ഞാൽ പിന്നെ ഷീലേച്ചിയും അവരുടെ ചെവി കേൾക്കാത്ത അമ്മായിയമ്മയും തനിച്ചാണ് ആ വീട്ടിൽ .
ഒരു ദിവസ്സും അമ്മ എന്നെ ആട്ടിൻ പാലിനായി പട്ടാളത്തിന്റെ വീട്ടിലേക്ക് വിട്ടു.
പട്ടാളത്തിന്റെ വീട്ടിൽ കുറെ ആടുകളുണ്ടായിരുന്നു. ഞാൻ ചെല്ലുമ്പോൾ പട്ടാളം തേങ്ങ അരക്കുകയായിരുന്നു.
“അല്ല ആരിത്!, ലൂട്ടാപ്പിയോ. എത്ര ദിവസ്സായി നിന്നെ കണ്ടിട്ട്..
പട്ടാളം അരപ്പ് നിർത്തി കൈ കഴുകിക്കൊണ്ട് പറഞ്ഞു.
“അമ്മ പറഞ്ഞു. ഇത്തിരി പാല് തരാൻ.. ഞാൻ മൊത്ത കാട്ടിക്കൊണ്ട് പറഞ്ഞു.
“ചാലോ, ഈ സമയത്തിപ്പൊ കറക്കാൻ പറ്റില്ലല്ലോ ലൂട്ടാപ്പി, നീ വാ.. അകത്ത് ബാക്കിയെന്തെങ്കിലും ഇരിപ്പുണ്ടോന്ന് നോക്കാം. ഇനീപ്പൊ ആ പണ്ടാര ആള്ള അതെങ്ങാനും എടുത്ത് മോന്തിയോ ആവോ”
എന്ന് പറഞ്ഞു കൊണ്ട് പട്ടാളം വീടിനുള്ളിലേക്ക് കയറി.