വേലക്കാരിയായാലും മതിയേ
ഞാനാകെ വിഷണ്ണനായി. ജാന്വേച്ചിക്കത് മനസ്സിലായി.
“ എന്താടാ ചെക്കാ മുഖത്തൊരു വാട്ടം? ഈ സമയത്ത് എന്തേലും കാട്ടുന്നത് അബദ്ധമായോണ്ടല്ലേ… അല്ലാതെ ഇഷ്ടമില്ലാത്തോണ്ടാണോ? നളിനിയെങ്ങാനും വന്നാൽ…”
“ ‘നളിനിയെങ്ങാനും വന്നാൽ… നളിനിയെങ്ങാനും അറിഞ്ഞാൽ…’
ചേച്ചിയിത് ദിവസവും എത്ര പ്രാവശ്യം എത്ര പേരോട് പറയും?!”
സങ്കടം സഹിക്കാനാവാതെ ഞാന്‍ പറഞ്ഞുപോയി.
“ നീയെന്താ അങ്ങനെ ചോദിച്ചത്?”
അവരുടെ മുഖത്തൊരു സംശയഭാവം.
“ അതൊന്നുമില്ല… ഇത് പറ.. അമ്മ വരാറൊന്നുമായില്ല… ഇനി അമ്പലത്തിൽ പോണ ദിവസം സരിതാന്റീടെ വീട്ടിലും ഒന്ന് കേറണമെന്ന് അമ്മ പറഞ്ഞിരുന്നു.”
“ അതിതിന്റെ തൊട്ടപ്പുറത്തല്ലേ… അവിടുന്നിങ്ങോട്ട് വരാൻ സമയം അധികമൊന്നും വേണ്ടെന്ന് അറിയാലോ…”
ചേച്ചി തുണി പിഴിഞ്ഞ് അയേൽ വിരിക്കാൻ നോക്കുകയായിരുന്നു.
“ സരിതാന്റീടെ വീട്ടീന്നോ…? അമ്മയവിടെ പോയാല്‍ വെടീം പറഞ്ഞിരുന്ന് വരാൻ നേരം ഉച്ച കഴിയും”
ഞാൻ എന്റെ ഭാഗം ന്യായീകരിച്ചു.
“ അതെന്തോ ആവട്ടെ… നിനക്ക് പറ്റുമെങ്കില്‍ ഈ തുണിയൊന്ന് അയയിൽ വിരിച്ചുതാ… നിന്റെ അച്ഛൻ ഇന്നലെ കെട്ടീട്ട് പോയത് എനിക്ക് എത്തുന്നില്ല.”
പെട്ടെന്നൊരു കുസൃതി തോന്നി. ഞാനവരെ ഉടുമ്പടക്കം പിന്നിൽനിന്നും പിടിച്ച് പൊക്കി അയയിലേക്കുയർത്തി.
“ ഞാനെന്തിനാ ചേച്ചി വിരിക്കണത്? ചേച്ചിക്ക് തന്നെ വിരിച്ചൂടേ?”