വീണുകിട്ടിയ രാസലീലകൾ
‘ എഴുന്നേറ്റു വാടീ… വേറെ ഒരെടോം കണ്ടില്ല തൊറന്നു വെച്ചോണ്ടിരിക്കാൻ… വന്നുകേറീല്ല… അതിനു മുമ്പു തന്നേ… പിള്ളേരേ… വാടീ ഇവിടെ… വീട്ടിലിരുന്നു പഠിച്ചാ മതി…’
തുള്ളിപ്പറഞ്ഞുകൊണ്ട് എളേമ്മ ആതിരയേയും പിടിച്ചുകൊണ്ടു പോയി. പോകുന്ന വഴിക്ക് അവൾ എന്നേ തിരിഞ്ഞൊന്നു നോക്കി രണ്ടു കണ്ണും അടച്ചു കാണിച്ചു. ‘ഒന്നുമില്ല’ എന്ന അർത്ഥത്തിൽ.
ഏളേമ്മയുടെ തുള്ളല് കണ്ടപ്പോൾ ഒന്നിനും തൃപ്തി വരാത്ത ഒരു സ്ത്രീ എന്നാണെനിക്കു തോന്നിയത്. ആരോടൊക്കെയോ ദേഷ്യം.
ഒന്നെന്റെ അമ്മയോടായിരിക്കാം. പിന്നെ രാഗിണിയേയും അത്ര ഇഷ്ടം കാണത്തില്ല. താൻ പ്രസവിച്ച മകളേക്കാൾ ഭർത്താവിന്റെ ആദ്യഭാര്യയിലുള്ള മകളാ കൂടുതൽ സുന്ദരി എന്ന യാഥാർത്ഥ്യം അവരെ അലട്ടുന്നുണ്ടാവും. പിന്നെയും എന്തൊക്കെയോ പ്രശ്നങ്ങൾ അവരെ അലട്ടുന്നതുപോലെ തോന്നി.
ആ,….നമുക്കെന്തു പാട്. വന്ന കാര്യം നേടി തിരിച്ചു പോകുക, അത്ര തന്നെ.
ഇരുട്ടിൽ അക്ഷരങ്ങൾ ഒട്ടും വ്യക്തമാകുന്നില്ല എന്നായപ്പോൾ ഞാൻ എഴുന്നേറ്റു മുറ്റത്തേക്കു കേറി. പതിഞ്ഞ സ്വരത്തിൽ നിലവിളക്കിന്നു മുമ്പിലിരുന്ന് രാഗിണിയും അഭിയും നാമം ജപിക്കുന്നു. എന്നേക്കണ്ടപ്പോൾ രാഗിണി ചൊല്ലല് നിർത്തി. ആതിര എന്നേ ശ്രദ്ധിക്കാതെ തുടർന്നു. പിന്നെ ആതിരയുടെ ചുമലിൽ തട്ടി.