ഞാൻ വീട്ടിലേയ്ക് കയറിയപ്പോൾ രാജൻ വഴിയിൽ മറഞ്ഞ് നിന്നു. ഞാൻ കാശുമെടുത്ത് ഇറങ്ങി ചെന്നു. കാശ് അവൻറെ കൈയിൽ കൊടുത്തിട്ട്
“ഞാനിനി വരുന്നില്ലെടാ. ഭയങ്കര തലവേദന. രണ്ട് ഗ്ളാസ് അടിച്ചില്ലേ… മതി.”
ഞാൻ നെറ്റിയിൽ അമർത്തിത്തടവി.
“ശ്ശോ… നീയൂടൊണ്ടല്ലോന്ന് പറഞ്ഞ് ഏലിയാച്ചൻ പോരുന്ന വഴി ഒത്താ സാറാമ്മേടെ ഒരു കോഴിയേം പൊക്കിക്കൊണ്ടേ വരത്തൊള്ളു.”
രാജൻ നിരാശനായി.
“പോട്ടെ സാരമില്ല. നമുക്ക് അടുത്താഴ്ച കൂടാം. ഇത് നിങ്ങളങ്ങ് തീർക്ക്.”
ഞാൻ തിരികെ മുറ്റത്തേയ്ക് കയറി. രാജൻ വളവ് തിരിഞ്ഞ് മറഞ്ഞതും ഞാൻ ഇരുളിൽ നിന്നും വഴിയിലേക്കിറങ്ങി. അന്തോണി കിറുങ്ങി കിടക്കുന്നത് കണ്ടതും എൻറെ ചാർട്ട് ചെയ്ത പ്രോഗ്രാമുകളെല്ലാം ക്യാൻസലായി. എൻറെ മനസ്സിൽ പുതിയ പദ്ധതികളുടെ കണക്കു കൂട്ടലുകൾ ധ്രുത ഗതിയിൽ നടന്നു. അതാണ് രാജൻ ഒറ്റയ്ക് മടങ്ങാൻ കാര്യം.
അന്തോണി എന്ന 40 വയസ്സുകാരൻ ആന്റണിച്ചേട്ടൻ തമരടിക്കാരനാണ്. കിണറുകളിലേയും മറ്റും പാറ വെടി വച്ച് പൊട്ടിച്ച് കൊടുക്കുകയാണ് പണി. ഞങ്ങളുടെ തൊട്ടയൽപക്കമാണ്. ഞങ്ങളുടെ വീടിൻറെ സൈഡിലൂടെയുള്ള തൊണ്ടിലൂടെ ഒരു ഇരുനൂറ് മീറ്റർ ഉള്ളിലേയ്ക് നടന്നാൽ അന്തോണിച്ചേട്ടൻറെ വീടെത്തി. പകൽ അന്തോണി എക്ട്രാ ഡീസന്റാണ്. വലിയ ശബ്ദമില്ല. സംസാരമില്ല. നന്നായി പണിയെടുക്കും. മെല്ലിച്ചതെങ്കിലും നല്ല ആരോഗ്യമുള്ള കറുത്ത ശരീരം.