മോഹനേട്ടനോടൊത്ത് രമ്യയുടെ കാമലീല. ഭാഗം – 1




ഈ കഥ ഒരു മോഹനേട്ടനോടൊത്ത് രമ്യയുടെ കാമലീല സീരീസിന്റെ ഭാഗമാണ് , മറ്റ് 4 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
മോഹനേട്ടനോടൊത്ത് രമ്യയുടെ കാമലീല

കാമലീല – മോഹനന്റെ ശോഭാ ബേക്കറിയായിരുന്നു ഞങ്ങളുടെ പട്ടണത്തില്‍ ആദ്യം വന്ന ബേക്കറി. പഫ്‌സും, സ്വീറ്റ്‌സും ഒക്കെ സ്വന്തം ബോര്‍മയില്‍ ഉണ്ടാക്കിയതിനാല്‍ ചൂടോടെ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതില്‍ ശോഭാ ബേക്കറി ആദ്യം മുതലേ വിജയിച്ചിരുന്നു.

അതില്‍ നിന്നാണ് ആ ബേക്കറി വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്നത്.

1991ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി മരിക്കുന്ന ആ ആഴ്ചതന്നെയായിരുന്നു മോഹനേട്ടന്റെ ഭാര്യ ശോഭയും മരിക്കുന്നത്. അപ്പോള്‍ അപ്പോൾ മോഹനേട്ടന് പ്രായം 60.. ശോഭയ്ക്ക് 44വയസ്സും.

രണ്ട് ആണ്‍മക്കളെയും തന്നെയും തനിച്ചാക്കി ശോഭ പോയപ്പോള്‍ മോഹനേട്ടൻ ആകെ തളര്‍ന്നുപോയി.

തൊട്ടടുത്ത വീട്ടില്‍ തന്നെയായിരുന്നു ഇളയ സഹോദരി താമസിച്ചിരുന്നത്.

മക്കൾ രഘുവും രമേഷും സഹോദരിക്കൊപ്പമായിരുന്നതിനാൽ മോഹനൻ തന്റെ മുഴുവന്‍ ശ്രദ്ധയും ബിസ്സിനസ്സിലേക്ക് മാറ്റി.

അയാള്‍ വിവിധ പട്ടണങ്ങളില്‍ നാലോളം ബേക്കറികള്‍ തുറന്നു. ഇതിനിടയില്‍ വിവാഹം കഴിക്കാന്‍ പലരും നിര്‍ബന്ധിച്ചെങ്കിലും അയാള്‍ അതിന് തയ്യാറായില്ല.

നല്ല ആരോഗ്യവാനായ മോഹനൻ ഭാര്യയില്‍നിന്നും രതിയുടെ എല്ലാ സുഖങ്ങളും അനുഭവിച്ചിരുന്നു.

വര്‍ഷങ്ങള്‍ കുറെ കടന്നപ്പോള്‍ ബ്ലൂടൂത്തും ഇന്റര്‍നെറ്റും വ്യാപകമായപ്പോള്‍ മോഹനന്റെ ഹൃദയത്തിലും ചാഞ്ചാട്ടമുണ്ടായി.

2012 ജൂലൈയിലെ ഒരു ഹര്‍ത്താല്‍ ദിവസത്തിന്റെ പിറ്റെന്ന്.

തലേന്ന് അപ്രഖ്യാപിത ഹര്‍ത്താല്‍ ആയതിനാല്‍ അന്ന് ബോര്‍മയില്‍ ഉണ്ടാക്കിയ പഫ്‌സും മറ്റും ചീത്തയായി പോയ വിഷമത്തില്‍ കൗണ്ടറില്‍ താടിക്കും കൈകൊടുത്തിരിക്കുകയായിരുന്നു മോഹനൻ.

ബേക്കറിയില്‍ പ്രായമായ ഓമന എന്ന സ്ത്രീമാത്രം. അവരാണ് നാളുകളായി മോഹനന്റെ വിശ്വസ്തയായ ജീവനക്കാരി.

ഇരുവരും ഒരേ സ്‌കൂളിലാണ് പഠിച്ചത്. പരസ്പര ബഹുമാനത്തോടെയുള്ള ബന്ധമാണെങ്കിലും ഓമനയുടെ ഫാമിലി മാറ്ററുകള്‍ മോഹനന് കാണാപാഠമാണ്. അതേ പോലെ മറിച്ച് മോഹനന്റെ ബിസ്സിനസ് രഹസ്യങ്ങളും.

മോഹനേട്ടാ..
തന്നെ ചേട്ടാ എന്നു വിളിച്ച കിളിമൊഴി ആരുടേതെന്നറിയാൻ അയാള്‍ തല ഉയര്‍ത്തിനോക്കി.

നെറ്റിയില്‍ ചെറുതായി ചാര്‍ത്തിയ ചന്ദനക്കുറിയും താഴേക്ക് ഇടതൂര്‍ന്ന് കറുംകറുപ്പ് നിറത്തില്‍ വളര്‍ന്ന കോലന്‍മുടിയിഴകളും വട്ടമുഖവും തടിച്ച കീഴ്ച്ചുണ്ടിന് മുകളില്‍ മുല്ലപ്പൂമൊട്ടടുക്കിയതുപോലുള്ള പല്ലുകളുമായി നില്‍ക്കുന്ന സുന്ദരി.

‘ആരാ… എന്ത് വേണം…’

‘ഞാന്‍ രമ്യ… രാജേട്ടന്‍ പറഞ്ഞിട്ട് വന്നതാ…’

‘ആര് നമ്മുടെ ആക്രി രാജനോ…?”

‘അതേ…” രമ്യ നേര്‍ത്ത പുഞ്ചിരിയോടെ തലയാട്ടി. അറിയാതെ മോഹനനും ആ പുഞ്ചിരിയില്‍ മയങ്ങി തയലാട്ടിപ്പോയി.

ജംഗ്ഷനിലെ പ്രമുഖ ആക്രിവ്യാപാരിയാണ് രാജന്‍.

കുറച്ചുദിവസം മുന്‍പ് ചായകുടിക്കാന്‍ ബേക്കറിയിലെത്തിയപ്പോള്‍ ബേക്കറയിലേക്ക് ഒരു സ്റ്റാഫിനെകൂടി വേണമെന്ന് അയാളോട് പറഞ്ഞിരുന്നു.

‘ ദൈവമേ.. ആദ്യമായാ ആക്രി ഒരു കാര്യം ഏറ്റിട്ട് കൃത്യമായി നടത്തിത്തരുന്നത്…വാ… അകത്തേക്കിരിക്കാം…’ മോഹനൻ തന്റെ സന്തത സഹചാരിയായ ടര്‍ക്കിയെടുത്ത് ഇടതുതോളിലേക്കിട്ടു.

രമ്യ അയാള്‍ക്ക് മുന്നിലായി ടേബിള്‍ ലക്ഷ്യമാക്കി നടന്നു. മോഹനൻ പിന്നിലും.

Leave a Reply

Your email address will not be published. Required fields are marked *