എന്റെ ജീവിതം എന്റെ രതികൾ
രതികൾ – “ഏട്ടാ സിന്ദൂരം ഇല്ല.. തൊടാൻ ”
“അതൊക്കെ അവിടെ കിട്ടും. ഞാൻ വാങ്ങി ചാർത്തിത്തരാം.”
അങ്ങനെ അവിടെ നിന്ന് റൂം വെക്കേറ്റ് ചെയ്തു ഞങ്ങൾ കാറിൽ കയറി. എന്നിട്ട് കാറിൽനിന്ന് ഞാൻ ഒരു ഐയ്ലെയ്നർ എടുത്തു അവളുടെ നേരെ നീട്ടി.
“എടി പെണ്ണേ.. നിന്റെ കണ്ണിന് ജീവനില്ല . ഒന്ന് വരച്ചു സെറ്റാക്കൂ.”
അവൾ ചിരിച്ചിട്ട്.
“ഇത് എന്തിനാ ഏട്ടാ വണ്ടിയിൽ ഇട്ടേക്കുന്നെ?”
“എന്റെ ദേവൂട്ടിക്ക് കണ്ണീർ ഒഴുകാൻ പ്രത്യേക കാരണങ്ങൾ ഒന്നും വേണ്ടല്ലോ. അപ്പൊ ഒരു സേഫിന് വേണ്ടി വണ്ടിയിൽത്തന്നെ ഇട്ടേക്കുന്നതാണ്.
കണ്ണെഴുതിയ എന്റെ ദേവൂട്ടിയെ കാണാനാണ് എനിക്കിഷ്ടം.”
അവൾ ചിരിച്ചിട്ട്.. അത് മേടിച്ചെഴുതി. അത് നോക്കിക്കൊണ്ടിരുന്നു ഞാൻ.
“ഹലോ….പോകാന്നെ…തൊഴുതിട്ട് നേരത്തെ തന്നെ വീട്ടിൽ എത്താനുള്ളതാ..അപ്പോഴാണ് ദേവൂട്ടിയുടെ ഭംഗി ആസ്വദിച്ചിരിക്കുന്നെ. വണ്ടി എടുക്ക് ഏട്ടാ.”
ഞാൻ ചിരിച്ചിട്ട് വണ്ടി എടുത്തു..
അവളെയും കൊണ്ട് കണ്ണനെ തൊഴുവിപ്പിച്ചു. പാവം എന്തെന്നില്ലാത്ത ആകാംക്ഷയായിരുന്നു. ഒരിക്കൽപ്പോലും അവൾ കരുതിക്കാണില്ല.. അവൾ സുമംഗലിയായി കണ്ണന്റെ അടുത്ത് എത്തുമെന്ന്.. അതും ഇത്രയും പെട്ടെന്ന് തന്നെ. അവൾക്കും എനിക്കും ശെരിക്കും തൊഴുവാൻ എന്നോണം കൃത്യമായി നടയ്ക്ക് മുൻപിൽ എത്തിയപ്പോൾ ക്യു ജാം ആയിപ്പോയി.
ദേവികക്ക് അവളുടെ കണ്ണനെ കണ്ണു നിറച്ചു കാണാൻ പറ്റി. ഞാനാണേൽ ക്യു എന്തുകൊണ്ട് ജാം ആയി എന്ന് മുന്നോട്ട് നോക്കിയപ്പോൾ ദേവിക എന്നെ പിടിച്ചപടി തൊഴുവിപ്പിച്ചു.
എനിക്കാണേൽ ഈ വിശ്വാസം അധികമൊന്നും ഇല്ലാത്ത ആളാണ്..പക്ഷേ അങ്ങനെയുള്ളവർക്ക് വിശ്യാസം കൂടിയ ഒരാളെ പാർട്ണർ ആയി കിട്ടിയാൽ എങ്ങനെയാകും എന്ന് മനസിലായി.
ഗുരുവായൂർ നിന്ന് തിരിച്ചു യാത്രയായി. അപ്പോഴാണ് കാവ്യയുടെ മിസ്സ് കാൾ എന്റെ ഫോണിൽ കിടക്കുന്നത് ദേവൂട്ടി കണ്ടത്. മൊബൈൽ കാറിൽ ഇട്ടേച്ചായിരുന്നു ഞങ്ങൾ തൊഴാൻ പോയത്.
ദേവൂട്ടി അപ്പോൾത്തന്നെ കാവ്യയെ വിളിച്ചു. സമയം 10 മണിയായിരുന്നു. അവൾ വിളിച്ചത് 8:45നും.
“ആഹ് പറേടീ എന്റെ കാവ്യമോളെ.”
“നിങ്ങളെ ഞാൻ വിളിച്ചിരുന്നു.. എവിടെ പോയേക്കുവായിരുന്നു രണ്ടാളും.”
ദേവൂട്ടീടെ കൈയിൽനിന്ന് ഫോൺ വാങ്ങി കാറിലെ ബ്ലൂടൂത്ത് കാൾ ചെയ്യുന്ന രീതിയിലാക്കി.
“ഞങ്ങൾ ഗുരുവായൂർ തൊഴുവൻ പോയേക്കുവായിരുന്നു..അല്ലാടി എന്താണ് രാവിലെ ഒരു വിളി ? മനു ഏട്ടൻ ഫുഡ് ഒന്നും തന്നില്ലേ.
അതൊ അമ്മായിഅമ്മ വല്ല പ്രശ്നവും ഉണ്ടാക്കിയോ?”
“അതൊന്നും അല്ലാടി ”
“പിന്നെ!”
“ചേട്ടൻ വീട്ടിൽ വന്നു.”
ഞാൻ വണ്ടി ഒന്ന് സൈഡ് ആക്കി നിർത്തി.
ദേവൂട്ടി തന്നെ ചോദിച്ചു.
“എന്നിട്ട്?”
“പേടിക്കണ്ട.. ഒച്ച ഉണ്ടാകാൻ ഒന്നും വന്നതല്ലാ പെങ്ങളുടെ വിശേഷം അറിയാൻ വന്നതാ..”
“എന്നേക്കൊണ്ട് രാവിലെ മുറ്റത്തുകൂടി മനു ഏട്ടൻ നടത്തുകയായിരുന്നു. അപ്പോഴാണ് ഗെയ്റ്റിന്റെ പുറത്ത്
ചേട്ടന്റെ കാർ വന്നത്. മനുഏട്ടൻ പോയി ചേട്ടനെ വിളിച്ചുകൊണ്ട് വന്നു. ചേട്ടൻ വന്നതോടെ മനുഏട്ടന് ഒരുപാട് സന്തോഷമായി. “
ഞാനും ദേവൂട്ടിയും മുഖത്തോട് മുഖം നോക്കി.
ഇന്നലെ പറഞ്ഞത് ശെരിക്കും ഏറ്റുവെന്ന് എനിക്കും അവൾക്കും മനസിലായി.
“ങാ.. പറ കാവ്യേ.. ഏട്ടൻ വന്നിട്ട്?”
“വളരെ സ്നേഹത്തോടെ ആയിരുന്നു പെരുമാറ്റം?”
“കേസ്സിന്റെ കാര്യം വല്ലതും പറഞ്ഞോ?”
ഞാൻ ചോദിച്ചു.
” പറഞ്ഞു.. ചേട്ടനും ഏട്ടനും കൂടി ആ പ്രശ്നം ഒറ്റയടിക്ക് സോൾവ് ചെയ്തു. ആ സ്ഥലം വിൽക്കുന്നു. വിറ്റ് കിട്ടുന്ന പൈസ എന്റെയും ഏട്ടന്റെയും പേരിൽ തുല്യമായി ഇടാമെന്ന് പറഞ്ഞു. പ്രശ്നം തീർത്തു.. പിന്നെ എന്നേയും ഏട്ടനെയും വീട്ടിലേക്ക് വിരുന്നുവരാൻ വിളിച്ചു.”
ഞാൻ ഇടക്ക് കയറി പറഞ്ഞു.
“നിന്റെ കേട്യോൻ അളിയൻന്മാരെ കിട്ടിയപ്പോൾ ഈ പാവത്തെ തേച്ച് കളയുമോ?”
“പോടാ..നീയും അവളും അല്ലെ എന്റെയും ഏട്ടന്റെയും കൂടെ എപ്പോഴും ഉണ്ടായിരുന്നത്.”
“അതേ.. സ്ഥലം ചുമ്മാ കളയണ്ട. ഞാൻ തന്നെ വാങ്ങിക്കാം.. ഇനി അതിന് അടിപിടി കൂടണ്ടാ.. പറയുന്ന പൈസക്ക് വാങ്ങിച്ചോളാം. തിരിച്ചു കാശ് കിട്ടുമ്പോൾ ഇങ്ങോട്ട് തന്നാൽ മതി.. അങ്ങോട്ട് തന്നെ എഴുതിത്തന്നേക്കാം. ഒരു ഇടനിലക്കാരനായി കണ്ടാ മതി..”
“എന്നാ പിന്നെ ഡയറക്ടായി വാങ്ങിക്കൂടെ ഞങ്ങൾക്ക്.”
“അത് വേണ്ടടീ. എന്റെ പേരിൽ വന്നിട്ട് അങ്ങോട്ട് എഴുതിത്തന്നാൽ പിന്നെ ഫാമിലി പ്രശ്നം വല്ലതും വന്നാലും നിങ്ങൾക്ക് പ്രശ്നം ഉണ്ടാകില്ല.
നിന്റെ ഏട്ടനോട് പറഞ്ഞേരെ..അല്ലാ വേണ്ടാ ഞാൻ വിളിച്ചു വിശേഷം തിരക്കിക്കോളാം.”
“ആം ”
“ശെരി ടീ പിന്നെ വിളിക്കാം ”
ഞാൻ ഫോൺ വെച്ച് ദേവൂട്ടിയെ നോക്കി പറഞ്ഞു.
“ഇച്ചിരി നേരത്തെ പുള്ളിയെ കണ്ടിരുന്നേൽ ഈ പ്രശ്നം കുറച്ച് മുൻപ് തീർന്നേനെ.”
അവളും ചിരിച്ചു.
ഞാൻ വാഹനം ഓടിക്കുന്നതിൽ ശ്രദ്ധ ചെലുത്തി. ദേവൂട്ടിയാണേൽ അവളുടെ ഇഷ്ട ഗാനങ്ങൾ ആസ്വദിച്ചു കാറിൽ ഇരുന്നു മുന്നിലുള്ള കാഴ്ചകൾ കാണുന്നു.
ഞാൻ എന്റെ കോളേജ് ലൈഫും ഇവളെ കുറിച്ചും ഓർത്തു..
കോളേജിൽ ആദ്യദിവസം തന്നെ വഴിയിൽ പഞ്ചറായി ബൈക്ക് ഉന്തിയപ്പോൾ കോളേജ് മൊത്തം മൂഞ്ചി എന്ന് കരുതിയ എനിക്കല്ലെ ഇവളെപ്പോലൊരു പെണ്ണിനെ കിട്ടിയത്.
എല്ലാത്തിനും അതിന്റെതായ ഒരു സമയമുണ്ടെന്ന് പറഞ്ഞപോലെ. എന്നോർത്ത് ഞാൻ ചിരിച്ചു. അപ്പൊത്തന്നെ ദേവൂട്ടി എന്താണെന്നു ചോദിച്ചു.. പക്ഷേ ഒന്നുല്ല എന്ന് പറഞ്ഞു തലയാട്ടി വണ്ടി ഓടിച്ചു.
ഞങ്ങൾ വീട്ടിലേക്ക് ചെന്നപ്പോൾ അമ്മയുടെ ഡയലോഗ്.
“നിന്റെ കണ്ണനെ കണ്ണ് നിറച്ചു കണ്ടോടീ.”
“ആം അമ്മേ ”
പിന്നെ ദേവൂട്ടിയെ കൊണ്ട് വിശേഷമൊക്കെ പറഞ്ഞു അമ്മ കൊണ്ട് പോയി. എന്നോട് ഒരു മണ്ണാങ്കട്ട പോലും ചോദിച്ചില്ല.
ഞാൻ റൂമിൽപോയി തുണിയൊക്കെ മാറ്റിയപ്പോൾ ദേവൂട്ടി ഓടിവന്നു സാരി അഴിച്ചിട്ടിട്ട് പോവാണെന്നു പറഞ്ഞു എന്നെ മുറിക്ക് പുറത്തേക്കാക്കി.
എല്ലാം രാത്രി കാണിക്കുകയും ചെയ്യും പകൽ ആണേൽ ഒരു മൈരും കാണിക്കില്ല ഈ ദേവൂട്ടി..!!
അങ്ങനെ എന്നത്തെയും പോലെ ആ ദിവസവും കടന്നുപോയി. രാത്രി ഞങ്ങളുടെതായ നിമിഷങ്ങൾ ആയിരുന്നു.
കോളേജിൽ പോകുന്നത് ബൈക്കിൽ ത്തന്നെയായി. അവൾക്കാണേൽ എന്നെ കെട്ടിപ്പിടിച്ചിരിക്കണം. എനിക്കാണേൽ ബാഗ് ഒന്നും എടുക്കണ്ട.. എല്ലാം അവള് ചുമന്നോളും.
ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ പല കാര്യങ്ങളിലും ഞങ്ങൾ തീരുമാനമെടുത്തു കഴിഞ്ഞിരുന്നു.
കോളേജിൽ പോകുമ്പോൾ ഏട്ടന്റെ എല്ലാം ദേവൂട്ടി ചുമന്നോളുമെന്നും ദേവൂട്ടിക്ക് പിരിഡീസ് ആകുമ്പോൾ അവളെ മുഴുവനോടെ ഏട്ടൻ ചുമക്കണ മെന്നുമാണ് ഒരു കരാർ.
കോളേജിൽ ഒരു ദിവസം ഫ്രീ ടൈം കീട്ടിയപ്പോൾ മരത്തണലിൽ ഞാനും ദേവൂട്ടിയും കാവ്യയും മിണ്ടീം പറഞ്ഞുമിരുന്ന സമയത്ത് ഗൗരി ഓടി വന്നു പറഞ്ഞു.
“നിങ്ങൾ അറിഞ്ഞോ.. നമ്മുടെ ഇന്റേണൽ നാളെ കഴിഞ്ഞാണെന്ന്.”
എന്റെ ഒപ്പം ഇരുന്ന എല്ലാവരും ഞെട്ടി.
ഒന്നും പഠിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞു ഒക്കെ എണ്ണത്തിനും ടെൻഷനായി. എനിക്കും ദേവികകും ടെൻഷൻ ഇല്ല.. കാരണം, രാത്രി ദേവികയും ഞാനും ഒരുമിച്ചിരുന്നു അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു പഠിക്കുകയാണ് ചെയ്യുന്നേ.
അവളുടെ മടിയിൽ കിടന്നു അവൾ നോട്ട് വായിക്കുന്നത് കേട്ടു ഞാൻ പഠിക്കും..
ഇന്റേണൽ മാറ്റി വെക്കാൻ സെക്രട്ടറിയോട് സംസാരിക്കാൻ എല്ലാവരും എന്നെ നിർബന്ധിച്ചു..
ഞാൻ ദേവൂട്ടിയെ നോക്കിയപ്പോൾ അവളും അവർക്ക് സപ്പോർട്ടാണ്.. ഞാൻ കോളേജ് സെക്രട്ടറിയെ വിളിച്ചു.. പക്ഷേ അവരും തേഞ്ഞിരിക്കുവാ.. പ്രിൻസിപ്പാൾ ആണ് തീരുമാനം എടുത്തതെന്ന് ..
ഞാൻ മീര ടീച്ചറെ വിളിച്ചപ്പോൾ.. ടീച്ചർ പറഞ്ഞത് ഡിപ്പാർട്മെന്റിന് വേണൽ എക്സാം ഡേറ്റ് മാറ്റാമായിരുന്നു പക്ഷേ മാറ്റില്ല എന്ന വാശിയിലാണ് HOD എന്നാ.
ഞാൻ അവരോട് പറഞ്ഞു നിങ്ങൾ പോയി hod യെ കണ്ടു പറയാൻ…
ഗൗരി എന്നോട് പറഞ്ഞു.
“നീയും വാടാ.”
പറഞ്ഞു തീരും മുമ്പ് ദേവികയും കാവ്യയും ഒരുമിച്ച് പറഞ്ഞു അത് വേണ്ടാന്ന്..
“അതെന്താ ദേവികേ ”
ഗൗരി ചോദിച്ചു.
“എന്നിട്ട് വേണം പുള്ളിടെ ശവ അടക്കുകൂടി കാണാൻ ”
എന്ന് പറഞ്ഞു കാവ്യാ ചിരിയോട് ചിരി.
hod ആയിട്ട് ഞാൻ പണ്ടേ ചേരില്ലെന്നറിയുന്നവരാണ് ദേവികയും കാവ്യയും.
അവർ പോയി ചോദിക്കാം എന്ന് പറഞ്ഞുപോയി.
“നിങ്ങൾ എന്താടോ എന്നേ വിടാത്തത്?”
ദേവിക തന്നെ പറഞ്ഞു.
“വെടി മരുന്നിന്റെ അടുത്തേക്ക് എന്തിനാ തീ കനൽ എറിയുന്നതെന്ന് ഓർത്തിട്ടാ..”
ബാക്കിയുള്ള പിള്ളേരൊക്കെ എക്സാം ടെൻഷൻ കാരണം ക്ലാസ്സിലേക്ക് പോയി. കാവ്യാ പതുക്കെ എഴുന്നേറ്റു.. ഒപ്പം ദേവികയും കൂടി വാർത്തമാനം പറഞ്ഞു അവരുടെ കൂടെ ക്ലാസിലേക്കും പോയി.
അവരുടെ പോക്ക് കണ്ടു ഞാൻ ആ തണലിൽ ഇരുന്നു. അവന്മാരും എന്റെ കൂടെ ഫോണിൽ കുത്തിക്കൊണ്ട് ഇരിക്കുന്നുണ്ട്.
[ തുടരും ]