എന്റെ സ്വപ്നങ്ങളും മോഹവും
അപ്പോഴേക്കും ആ ബസ്റ്റോപ്പിലേക്ക് കോൺസ്റ്റബിൾ ജോൺസൺ ചേട്ടനും ഭാര്യയും നടന്നുവരുന്നത് അവർ കണ്ടു.
അരുൺ അയാളേ കണ്ടപാടെ അവന്റെ ബൈക്ക് എടുത്തു ജീവനും കൊണ്ടോടി.
ഈ പുള്ളിക്കാരനാണ് ബിൻസിയുടെയും ബീനേച്ചിയുടേയും പപ്പ. അന്ന് ഇങ്ങേരുടെ കയ്യിൽനിന്ന് അരുണിന് തരക്കേടില്ലാതെ കിട്ടിയിട്ടുണ്ട്.
എന്തോ അരുണിനെക്കാൾ കൂടുതൽ പേടിച്ചത് ആര്യയായിരുന്നു. ശ്രീഹരിയുടെ കയ്യും പിടിച്ചു ഇപ്പൊ ഇങ്ങനെ പേടിച്ചു നിൽക്കുമ്പോൾ അവൾ ആദ്യമായ് ആണൊരുത്തന്റെ തണലിൽ തളക്കപ്പെട്ടിരിക്കുന്നുവോ?
ഇതുവരെയും അവൾ അങ്ങനെ അല്ലായിരുന്നല്ലോ.. ആണെന്നോ പെണ്ണൊന്നോ നോക്കാതെ തനിക്ക് തോന്നുന്നതു മുഖത്തുനോക്കി പറയാൻ വേണമെങ്കിൽ ഒന്ന് പൊട്ടിക്കാൻ തന്നെ ചങ്കൂറ്റമുള്ളവൾ, അതായിരുന്നു ആര്യമഹാദേവ്.
മുന്നില്‍ നിൽകുന്നത് തന്റെ വിഷ്ണു ഏട്ടന്‍ തന്നെയോ? അവളുടെ ഓര്‍മ്മയിലെ വിഷ്ണു എട്ടനുമായി ചെറുതല്ലാത്ത സാമ്യം ഇപ്പൊ ശ്രീഹരിക്കുണ്ട്. എന്നാൽ അധികനേരം അതുണ്ടായില്ല.. ശ്രീഹരി തല കറങ്ങിയത് പോലെ താഴേക്ക് വീണു.
ആര്യ, അവന്‍ കയ്യില്‍ പിടിച്ചിരുന്ന കുപ്പി മുറി ദൂരേക്ക് മാറ്റിയിട്ടു. അപ്പോഴേക്കും ആ ബസ്റ്റോപ്പിലേക്ക് കയറിവന്ന ജോൺസൺ ചേട്ടനും ഭാര്യയും കൂടെ അവനെ താങ്ങിയെടുത്തു അവിടെ ഉണ്ടായിരുന്ന കോൺക്രീറ്റ് ബെഞ്ചിൽ ഇരുത്തി. ആര്യ കൈയിലുണ്ടായിരുന്ന ബോട്ടിലിലെ വെള്ളം അവന്റെ മുഖത്തു കുടഞ്ഞു.