ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“ഹാ, സാര്‍ എഴുതി. ഇനി?”
“മേനോന്‍ സാറിന്റെ മകള്‍ രേണുകയുടെ മാനം ഞാന്‍ നശിപ്പിച്ചു…”
മേനോന്‍ പറഞ്ഞു.
ബഷീറിന്‍റെ മുഖത്തെ പുഞ്ചിരി മാഞ്ഞു.
“ചിരി മാറ്റല്ലേ, ചിരി മാറ്റല്ലേ!!”
മേനോന്‍ ബഷീറിനെ വിലക്കി.
“ആസ്വദിച്ച് എഴുത്…മേനോന്‍ സാറിന്റെ മകള്‍ രേണുകയുടെ മാനം ഞാന്‍ നശിപ്പിച്ചു….ഞാന്‍ നശിപ്പിച്ചു… നീ ഒത്തിരി ടൈം എടുക്കുന്നല്ലോ ബഷീറേ! എഴുതിയോ? എഴുതിയോ ബഷീറേ?”
“എഴുതി സാര്‍!”
വശ്യമായി പുഞ്ചിരിച്ചുകൊണ്ട് ബഷീര്‍ തുടര്‍ന്നു.
“അത് കണ്ട് വന്ന രേണുകയുടെ അമ്മ അരുന്ധതിയെ ഞാന്‍ ആദ്യം കൊന്നു… അത് കണ്ട് വന്ന….എഴുതിയോ? രേണുകയുടെ അമ്മ അരുന്ധതിയെ… അരുന്ധതിയെ … അരുന്ധതിയെ ഞാന്‍ ആദ്യം കൊന്നു…. എഴുതിയില്ലേ?”
“എഴുതി സാര്‍!”
“ഹ! ഇതെന്ന ഓഞ്ഞ എക്സ്പ്രഷനാ ബഷീറേ? ഹാപ്പി ആയി എഴുതെടാ! നിന്‍റെ ഒരു കാര്യം! ഇങ്ങനെയാണോ നീ എന്നോടുള്ള സ്നേഹം കാണിക്കുന്നേ? നിന്‍റെ മൊഖംകണ്ടാ തോന്നൂല്ലോ, ഞാന്‍ നിന്നെ വേണ്ടാ വിലക്കിച്ച് ചെയ്യിക്കുവാന്ന്!”
ബഷീര്‍ വീണ്ടും വശ്യമായി ചിരിച്ചു.
“പിന്നെ ഞാന്‍ രേണുകേനേം കൊന്നു..പിന്നെ ഞാന്‍ …പിന്നെ ഞാന്‍ ..രേണുകേനേം …കൊന്നു ..കൊന്നു…”
“എഴുതി സാര്‍”
“അത്കൊണ്ട് ഞാന്‍ ആത്മഹത്യാ ചെയ്യുന്നു!”
“അത്കൊണ്ട് ഞാന്‍ ആത്മഹത്യ ചെയ്യുന്നു,”
വശ്യമായ പുഞ്ചിരിയോടെ ബഷീര്‍ ആവര്‍ത്തിച്ചു. അപ്പോള്‍ പ്രകാശ ശകലങ്ങള്‍ തൂക്കുകയറിന്‍റെ വൃത്തരൂപം പ്രാപിച്ച് മുറിയില്‍ കിടന്ന് കറങ്ങി.