ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“പേനയും എടുക്ക്!”
മേനോന്‍ ബഷീറിന്റെ കണ്ണുകളില്‍ നോക്കിക്കൊണ്ട് പറഞ്ഞു.
ബഷീര്‍ മേശവലിപ്പില്‍ നിന്നും പേന എടുത്തു. എന്നിട്ട് മേനോനെ നോക്കി.
“എന്‍റെ മരണത്തിനു ഞാന്‍ മാത്രമാണ് ഉത്തരവാദി…”
മേനോന്‍ പറഞ്ഞു.
“എഴുത്!”
ബഷീര്‍ പേനത്തുമ്പ് പേപ്പറില്‍ മുട്ടിച്ച് ചലിപ്പിച്ചുകൊണ്ട് മേനോനെ നോക്കി.
“ചിരിച്ചുകൊണ്ട് എഴുത് ബഷീറേ!”
ബഷീര്‍ അയാളെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.
“ഒരുപാട് കുറ്റങ്ങള്‍ ഞാന്‍ ചെയ്തു…”
മേനോന്‍ പറഞ്ഞു.
“എഴുതിയോ? ഒരുപാട് കുറ്റങ്ങള്‍ ഞാന്‍ ചെയ്തു എന്നത് എഴുതിയോ ബഷീറേ?”
“എഴുതി സാറേ!”
“അവസാനത്തെ കുറ്റം ചെയ്തപ്പോള്‍ എനിക്ക് മനസ്സിലായി…എഴുത്… അവസാനത്തെ കുറ്റം…എഴുതിയില്ലേ?
അവസാനത്തെ കുറ്റം ചെയ്തപ്പോള്‍ എനിക്ക് മനസ്സിലായി….
നീ എന്തിനാ പിന്നേം പിന്നേം എഴുതുന്നെ? ഞാന്‍ ഓരോ സെന്‍റൻസ് വെച്ചല്ലേ പറയുന്നേ? എഴുതിയോടാ?”
“എഴുതി സാര്‍!”
അവന്‍ പുഞ്ചിരിച്ചു.
“കൈയ്യക്ഷരം തെറ്റിപ്പോകുമ്പോള്‍ മാറ്റി എഴുതുന്നതാ. അതാ താമസം!”
“ഓക്കേ..അത് സാരമില്ല. ഇച്ചിരെ തെറ്റിയാലും കൊഴപ്പം ഇല്ല. കവിതയൊന്നും അല്ലല്ലോ എഴുതുന്നെ!”
ബഷീര്‍ പുഞ്ചിരിച്ചു.
“അടുത്തത് എന്നതാ സാറേ?”
അയാള്‍ മേനോനോട് ചോദിച്ചു.
‘“പറയാം…”
മേനോന്‍ പറഞ്ഞു.
“ഇത്തവണ ഞാന്‍ പിടിക്കപ്പെടും എന്ന്..എഴുത് … ഇത്തവണ ഞാന്‍ പിടിക്കപ്പെടും എന്ന്…എഴുതിയോ?”