ബന്ധങ്ങൾ രതി സുഖത്തിന് വഴിമാറുമ്പോൾ..
“ഒരു ഗുളികകഴിച്ചോ! ജലദോഷം ഇങ്ങനെ നീണ്ടു പോയാ ശരിയാകുവേല. പണി ഒരുപാടുണ്ട്, ചെയ്ത് തീര്‍ക്കാന്‍!”
ബാര്‍ റൂമിലേക്കാണ് അയാള്‍ കയറിയത്. നേരിയ ഇരുള്‍ നിറഞ്ഞിരുന്നു അതില്‍. ഇരുവരും അതിലേക്ക് കയറി. മേനോന്‍ ഷെല്‍ഫ് തുറന്ന്‍ ഒരു ടാബ്ലെറ്റ് സ്ട്രിപ് എടുത്തു.
ഫോസ്പ്രോപ്പോഫോള്‍! തെര്‍ട്ടി ഫൈവ് എം ജി. സ്ട്രിപ് തുറന്നു രണ്ട് ഗുളികകള്‍ അയാളെടുത്തു.
“ഇന്നാ കഴിക്ക്! നല്ല സൂപ്പര്‍ ഗുളികയാ!”
ബഷീറിന്റെ നേരെ ഗുളികകള്‍ നീട്ടിക്കൊണ്ട് മേനോന്‍ പറഞ്ഞു. എന്നിട്ട് കാസ്ക്ക് തുറന്ന്‍ പോള്‍ ജോണ്‍ കാന്യ വിസ്ക്കിയുടെ ഒരു ബോട്ടില്‍ എടുത്തു.
“ഗോവേല്‍ ഏഴ് വര്‍ഷം മുമ്പ് ബ്രൂ ചെയ്ത മാള്‍ട്ട് വിസ്ക്കിയാ ഇത്,”
വിലപിടിച്ച ലഹരി ദ്രാവകം ഗ്ലാസുകളിലെക്ക് പകര്‍ത്തിക്കൊണ്ട് മേനോന്‍ പറഞ്ഞു.
“ഗുളിക ഈ വിസ്ക്കീടെ കൂടെയങ്ങ് പിടിപ്പിക്ക്!”
അയാള്‍ ഗ്ലാസ് അയാള്‍ക്ക് കൈ മാറിക്കൊണ്ട് മേനോന്‍ പറഞ്ഞു.
ബഷീര്‍ ഗുളിക നാവിലെക്കിട്ടു. പിന്നെ വിസ്ക്കി ഗ്ലാസ് ചുണ്ടോടടുപ്പിച്ചു. മേനോന്‍ അപ്പോള്‍ ബാര്‍ റൂമിലെ സൈക്കഡലിക്ക് ലൈറ്റ് ഓണ്‍ ചെയ്തു. മുറി നിറയെ ചുവപ്പും നീലയും മഞ്ഞയും പച്ചയും കലര്‍ന്ന കടുത്ത നിറ ശകലങ്ങള്‍ തിരയിളക്കാന്‍ തുടങ്ങി.
നിറങ്ങളുടെ ലംബരേഖകള്‍ ചുവരുകളിലും ഫ്ലോറിലും പാമ്പുകളെപ്പോലെ ഇഴഞ്ഞു. ഫോസ്പ്രോപ്പോഫോള്‍ ഗുളികയുടെ നീലപ്പല്ലുകള്‍ ബഷീറിന്റെ സിരകളിലേക്ക് തേളിന്റെ വിഷത്തുമ്പ് പോലെ ഇറുക്കി പിടിക്കാന്‍ തുടങ്ങി.